കേരള ഹൈകോടതി
കൊച്ചി: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ക്ഷാമബത്ത കുടിശ്ശിക നൽകുമെന്ന സർക്കാർ ഉത്തരവ് പാലിക്കാത്തതിനെതിരായ ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും. 2021 ജൂലൈ മുതലുള്ള ഡി.എ കുടിശിക ജീവനക്കാർക്ക് എട്ട് ഗഡുക്കളായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും വിശദമായ ഉത്തരവ് പുറപ്പെടുവിക്കാത്ത സാഹചര്യത്തിൽ ഹരജിക്കാരനായ ഫെഡറേഷൻ ഓഫ് ഓൾ കേരളാ യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് നൽകിയ ഉപഹരജിയാണ് ജസ്റ്റിസ് വിജു എബ്രഹാം പരിഗണിക്കുക. കുടിശ്ശികയുടെ ആദ്യഗഡു ഈ സാമ്പത്തിക വർഷം തന്നെ പലിശയടക്കം അനുവദിക്കാൻ നിർദേശിക്കണമെന്നാണ് ആവശ്യം.
കേസിനെ തുടർന്ന് തുക ഘട്ടംഘട്ടമായി നൽകാൻ തീരുമാനിച്ചെങ്കിലും, മുൻകാല പ്രാബല്യം അനുവദിച്ചിരുന്നില്ല. കുടിശ്ശിക കൊടുത്തുതീർക്കാൻ 40,000 കോടി രൂപ വേണ്ടി വരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്. ഈ തുകയാണ് ഗഡുക്കളായി നൽകുമെന്ന് അറിയിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള പ്രഖ്യാപനം മാത്രമാണിതെന്നും ഉപഹരജിയിൽ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.