തിരുവനന്തപുരം: അക്രമത്തെ തുടർന്ന് അവധി നൽകിയ ദിവസവും യൂനിവേഴ്സിറ്റി കോളജിൽ അക്രമം. സ്റ്റാറ്റിസ്റ്റിക്സ് പഠനവിഭാഗത്തിലെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത സംഘം മാത്സ് വിഭാഗത്തിലെ അധ്യാപകെൻറ ബൈക്ക് കുത്തിക്കീറുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരക്ക് ശേഷമായിരുന്നു സംഭവം.
ഇസ്ലാമിക് ഹിസ്റ്ററി വിഭാഗത്തിലെ വിദ്യാർഥികളായ എസ്.എഫ്.െഎക്കാരാണ് അക്രമം നടത്തിയതെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അധ്യാപകർ പറഞ്ഞു. മാത്സ്പഠന വിഭാഗം മേധാവി ഡോ. എസ്. ബാബുവിെൻറ ബൈക്കിെൻറ സീറ്റാണ് കുത്തിക്കീറിയത്.
കോളജിലെ അക്രമത്തിനെതിരെ സ്റ്റാഫ് കൗൺസിലിലടക്കം ശക്തമായ നിലപാടെടുത്ത അധ്യാപകനാണ് ബാബു. കോളജ് അച്ചടക്ക കമ്മിറ്റി കൺവീനറാണ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി ഡോ. സോമശേഖരൻ പിള്ള. ഇദ്ദേഹത്തിെൻറ നിലപാടുകളും ഒരുവിഭാഗത്തിെൻറ അതൃപ്തിക്കിടയാക്കിയിരുന്നു.
ഇതാണ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിെൻറ ജനൽ ചില്ലുകൾ തകർക്കാൻ കാരണമായതെന്നാണ് സൂചന. അതേസമയം, തിങ്കളാഴ്ച കോളജിൽ പരീക്ഷ എഴുതാനെത്തിയ കെ.എസ്.യു പ്രവർത്തകയായ വിദ്യാർഥിനിക്കെതിരെയും എസ്.എഫ്.െഎക്കാർ ഭീഷണി മുഴക്കിയതായി പരാതി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.