ബേപ്പൂർ: മാറാട് വെസ്റ്റ് മാഹിയിൽ സി.പി.എം പ്രവർത്തകെൻറ വീട്ടിൽ റീത്ത് വെച്ച സംഘ് പരിവാർ പ്രവർത്തകർ പിടിയിൽ. മാറാട് കയ്യടിേത്താട് സ്വദേശി ടി. അനൂപ് (25), കുട്ടു എന്ന് വിളിക്കുന്ന രാകേഷ് (33) എന്നിവരാണ് മാറാട് പൊലീസിെൻറ പിടിയിലായത്.
സി.പി.എം പ്രവർ ത്തകൻ ഷിബുവിെൻറ വീട്ടിൽ ജനുവരി എട്ടിന് രാത്രിയാണ് പ്രതികൾ ‘ഷിബു നമ്പർ വൺ’ എന്നെ ഴുതിയ റീത്ത് വെച്ചത്. സിറ്റി പൊലീസ് കമീഷണർ സഞ്ജയ് കുമാർ ഗുരുദിന് ലഭിച്ച രഹസ്യ വിവ രത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അനൂപിെൻറ പേരിൽ കോഴിക്കോട് ടൗൺ സ്റ്റേഷനിൽ വധശ്രമത്തിനും നല്ലളം സ്റ്റേഷനിൽ പണമിടപാട് തർക്കത്തിനും കേസുണ്ട്. മുമ്പ് ഹനുമാൻ സേന പ്രവർത്തകനായിരുന്നു. രാകേഷ് ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് ആയിരുന്നു. വെസ്റ്റ് മാഹിയിലെ സി.പി.എം കൊടിമരം തകർത്ത കേസിലും ഇവർ പ്രതികളാണ്. റീത്ത് വെച്ച സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പ്രതികളായ മൂന്നുപേരെ ഇനിയും പിടികിട്ടാനുണ്ട്. ഇവർ ഒളിവിലാണ്.
റീത്ത് വാങ്ങിയ കട കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. റീത്തുമായി പോകുന്ന പാളയം റോഡിലെ സി.സി.ടി.വി ദൃശ്യങ്ങളും പൊലീസിന് സഹായകമായി. അന്വേഷണം ജില്ലക്ക് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
സമാധാനാന്തരീക്ഷമുള്ള മാറാട് പ്രദേശത്ത് ഇത്തരം സംഭവം നടന്നതിൽ ഗൂഢാലോചനയുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.
അസി. കമീഷണർ കെ.പി. അബ്ദുൽ റസാഖിെൻറ നിർദേശപ്രകാരം മാറാട് സബ് ഇൻസ്പെക്ടർ കെ.എക്സ്. തോമസും സംഘവുമാണ് അന്വേഷണം നടത്തിയത്. എസ്.ഐ പ്രദീപ് കുമാർ, സി.പി.ഒമാരായ സരീഷ് പെരുമ്പുഴക്കാട്, സി. അരുൺകുമാർ, കെ.എം. മനോജ്, ഐ.ടി. വിനോദ്, ടി.പി. ഷൈജു, ഷിനിൽ കുമാർ, സി. സുധീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.