കാസർകോട്:ദേലമ്പാടി പഞ്ചായത്തിൽ ശക്തമായ മഴയിൽ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾ മരിച്ചു.
അഡൂർ സഞ്ചക്കടവ് കുരുർ പി.എച്ച്.സിക്ക് സമീപത്തെ അബൂബക്കർ-സൗദ ദമ്പതികളുടെ മക്കളും അഡൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുമായ മുസമ്മിൽ (14), മുൻസീർ (9) എന്നിവരാണ് മരിച്ചത്. മുസമ്മിൽ ഒമ്പതാംതരത്തിലും മുൻസീർ നാലാം ക്ലാസ് വിദ്യാർഥിയുമാണ്.
ഇവരുടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി താജുദ്ദീന്റെ മകൻ വഹാസിനെ (12) നാട്ടുകാർ പുറത്തെടുത്ത് ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താജുദ്ദീന്റെ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം. ശനിയാഴ്ച വൈകീട്ട് 5.30നാണ് സംഭവം.
ഒരാഴ്ച മുമ്പ് താമസം തുടങ്ങിയ വീടിന്റെ മണ്ണിട്ടുയർത്തിയ മതിൽ ശക്തമായ മഴയിൽ ഇടിഞ്ഞ് താഴെ ഭാഗത്തുള്ള പെട്ടിക്കടയിലേക്ക് വീഴുകയായിരുന്നു. മണ്ണിനും കല്ലിനുമിടയിൽ വീണ കുട്ടികളെ നാട്ടുകാർ പുറത്തെടുക്കുമ്പോഴേക്കും രണ്ട് കുട്ടികളും മരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.