കൊച്ചി: 'ഭക്ഷണം, സ്പോർട്സ്' -ഇവയിൽ രാജ്യത്ത് എറണാകുളത്തുകാർ ആദ്യ പന്തിയിലെന്ന് ട്വിറ്റർ. ഭക്ഷണം ഉണ്ടാക്കുന്നതിലും അതിെൻറ മനോഹര ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിലും കേരളത്തിെൻറ മെട്രോ സിറ്റി രാജ്യത്തെ മറ്റെല്ലാ നഗരങ്ങളെയും പിന്തള്ളി. 2019 സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ഇന്ത്യയിലെ 22 നഗരങ്ങളില്‍നിന്നുള്ള എട്ടര ലക്ഷം ട്വീറ്റുകൾ വിലയിരുത്തി ട്വിറ്റര്‍ ഇന്ത്യയാണ് പഠനം നടത്തിയത്. 'കോണ്‍വര്‍സേഷന്‍ റീപ്ലേ' എന്ന പേരിൽ പഠനം പുറത്തിറക്കി.
ഭക്ഷണം കഴിഞ്ഞാൽ സ്പോർട്സാണ് എറണാകുളത്തിെൻറ അടുത്ത പാഷൻ. ഓട്ടം, ഗോൾ, സ്മാഷ്, സ്കോർ എന്നീ വാക്കുകൾ കൂടുതൽ ഉപയോഗിച്ചത് എറണാകുളത്തെ ട്വിറ്ററാറ്റികൾ. പിന്തുണക്കുന്ന ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകളിലും കായികതാരത്തിന് ജന്മദിനാശംസ നേരുന്നതിലും എറണാകുളം മുന്നില്‍തന്നെ. പിന്നാലെ വരുന്നത് ഫോട്ടോഗ്രഫി. പോസ്, ക്ലിക്, ട്വീറ്റ്, കാപ്ഷന്‍ എന്നീ വാക്കുകളാണ് കൂടുതൽ ട്വീറ്റ് ചെയ്തത്. സാഹസികതയെയും യാത്രയെയും കുറിച്ച് ഏറ്റവുമധികം ട്വീറ്റ് ചെയ്ത മൂന്ന് നഗരങ്ങളിലൊന്നാണ് എറണാകുളം. ഇതോടൊപ്പം പെറ്റ്ട്വിറ്റർ, അനിമൽ ട്വിറ്റർ ഹാഷ്ടാഗുകൾ ഉപയോഗിച്ചതിലും മുൻനിരയിൽ തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.