തൊടുപുഴ: ചിന്നക്കനാൽ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് െചയ്ത അന്വേഷണ സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥെര സസ്പെൻഡ് െചയ്ത വിവാദ നടപടി പിൻവലിച്ചു. എ.എസ്.െഎമാരായ ഉലഹന്നാൻ, സജി എൻ. പോൾ, സി.പി.ഒ രമേശ്, സിവിൽ പൊലീസ് ഒാഫിസർ ഒാമനക്കുട്ടൻ, പൊലീസ് ൈഡ്രവർ സനീഷ് എന്നിവരെയാണ് തിരിച്ചെടുത്തത്. ഇടുക്കി ജില്ല പൊലീസ് മേധാവി വേണുഗോപാൽ കൈക്കൊണ്ട അച്ചടക്ക നടപടി റദ്ദാക്കിയാണ് പത്താം ദിവസം തിരിച്ചെടുക്കൽ. നടുപ്പാറ ‘റിഥം ഓഫ് മൈൻഡ്സ്’ റിസോർട്ടിൽ ഉടമ കോട്ടയം മാങ്ങാനം കൊച്ചക്കൽ ജേക്കബ് വർഗീസ് (രാജേഷ് -40), സഹായി മുത്തയ്യ (55) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ബോബിനെ രണ്ടു രാത്രിയും പകലും തമിഴ്നാട്ടിൽ അന്വേഷണം നടത്തി അറസ്റ്റ് ചെയ്തവരാണ് ഇൗ ഉദ്യോഗസ്ഥർ.
എന്നാൽ, തിരികെ എത്തിയ ഇവരെ കാത്തിരുന്നത് സസ്പെൻഷനായിരുന്നു. വാട്സ്ആപ്പിലൂടെ വാർത്ത ചോർത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. വാർത്തസമ്മേളനം നടത്തി അറസ്റ്റ് വിവരം പറയാനിരുന്ന എസ്.പി ഇതോടെ സസ്പെൻഷൻ നടപടിക്ക് നിർദേശിക്കുകയായിരുന്നു. പൊലീസ് അസോസിയേഷനും ഒാഫിസേഴ്സ് അസോസിയേഷനും സമ്മർദം ചെലുത്തിയതിനൊടുവിലാണ് സി.പി.എമ്മുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന എസ്.പിക്ക് നടപടി തിരുത്തേണ്ടി വന്നതെന്നാണ് വിവരം. പ്രമാദമായ കേസിൽ ഏഴ് ദിവസത്തിനുള്ളിൽ പ്രതികളെ അറസ്റ്റ് െചയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത് സേനയുടെ മനോവീര്യം തകർക്കുന്ന നടപടിയാണെന്നാണ് ആരോപണമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.