തിരുവനന്തപുരം: സ്വപ്ന സുരേഷിനെ ഐ.ടി വകുപ്പിന് കീഴിലെ സ്പേസ് പാര്‍ക്ക് പദ്ധതിയിലേക്ക് നിര്‍ദേശിച്ചത് സർക്കാർ പദ്ധതികളുടെ കണ്‍സള്‍ട്ടൻറായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് (പി.ഡബ്ല്യു.സി) ആയിരുന്നെന്ന് വിവരം. സ്വപ്ന ഐ.ടി വകുപ്പ് ജീവനക്കാരിയല്ലെന്നും പദ്ധതി നടത്തിപ്പിനുള്ള പ്രോജക്റ്റ് മാനേജ്മെൻറ് യൂനിറ്റിലെ കണ്സള്ട്ടൻറാണെന്നുമാണ് ഐ.ടി വകുപ്പ് വൃത്തങ്ങളുടെ വിശദീകരണം.
നിയമനവുമായി ബന്ധപ്പെട്ട് ഒരുവർഷത്തെ കരാറാണ് പി.ഡബ്ല്യു.സിയുമായി ഐ.ടി വകുപ്പ് ഉണ്ടാക്കിയത്. മൂന്നാമതൊരു ഏജന്‍സിയായ വിഷന്‍ ടെക്നോളജീസ് വഴിയാണ് സ്വപ്നയെ സ്പേസ് പാര്‍ക്ക് പദ്ധതിയിലേക്ക് കൊണ്ടുവന്നത്. പാര്‍ക്കിെൻറ മൊത്തം നടത്തിപ്പ് ചുമതലയിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് സ്വപ്നയെ ഇൻറർവ്യൂ ചെയ്തിരുന്നു. ബഹിരാകാശ സാങ്കേതികവിദ്യയില്‍ ഗവേഷണം, വ്യവസായം എന്നിവക്കായി പള്ളിപ്പുറത്തെ നോളജ് സിറ്റിയില്‍ വരുന്ന സ്പേസ് പാര്‍ക്ക് പദ്ധതിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളും രാജ്യാന്തര നിക്ഷേപവുമായിരുന്നു സ്വപ്നയുടെ ചുമതല. സ്പേസ് പാര്ക്കിന് മാത്രമായി നിലവില്‍ ജീവനക്കാരില്ല. ആകെയുള്ളത് സ്െപഷൽ ഓഫിസറാണ്. അതും ഐ.സി.ടി അക്കാദമി സി.ഇ.ഒക്ക് നൽകിയ അധിക ചുമതല. ഫലത്തില്‍ സ്പേസ് പാര്‍ക്കുമായി ബന്ധപ്പെട്ട് ഇടപെടലുകള്‍ പ്രധാനമായും നടത്തിയിരുന്നത് സ്വപ്നയായിരുന്നു.
കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് സ്വപ്നക്കെതിരെ ആരോപണം ഉയര്‍ന്നതായി അറിയില്ലെന്നാണ് ഐ.ടി വകുപ്പ് വിശദീകരണം. കോണ്‍സുലേറ്റിെൻറ നിരാക്ഷേപപത്രവും സ്വപ്ന സമര്‍പ്പിച്ചിരുന്നു. ബി.കോം ആണ് യോഗ്യതയായി കാണിച്ചത്. കഴിഞ്ഞ നവംബറിലാണ് കണ്‍സള്‍ട്ടൻറായി സ്വപ്ന എത്തിയത്. ഔദ്യോഗിക ചിഹ്നം, സർക്കാർ വകുപ്പിെൻറ ഔദ്യോഗിക വെബ്സൈറ്റ്, ഇ-മെയിൽ വിലാസം എന്നിവയെല്ലാമാണ് സ്വപ്ന ഉപയോഗിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.