രേഖകളില്ലാതെ ബിഹാറിൽ നിന്നെത്തിച്ച 21 കുട്ടികളെ തിരികെ അയച്ചു

പാലക്കാട്: രേഖകളില്ലാതെ പാലക്കാട് റെയിൽവേ സ്റ്റേഷനിലെത്തിച്ച ബിഹാറിൽ നിന്നുള്ള കുട്ടികളെ തിരിച്ചയച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മനസ്താപനം എന്ന സ്ഥാപനത്തിലേക്ക് കൊണ്ടു വന്ന 21 കുട്ടികളെയാണ് തിരികെ അയച്ചത്.

ജനുവരി 10നാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ രണ്ടുപേർ കുട്ടികളെ കൊണ്ടുവന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് കുട്ടികളെ കോഴിക്കോട് സി.ഡബ്ലു.സിക്ക് കൈമാറുകയും ചെയ്തു. കുട്ടികളെ കൊണ്ടു വന്ന ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ സി.ഡബ്ല്യു.സിയിൽ നിന്ന് രേഖകൾ ഹാജരാക്കിയ ശേഷമാണ് തിരികെ കൊണ്ടു പോകാനുള്ള നടപടികൾ പൂർത്തിയാക്കിയത്.

രേഖകളിൽ നടത്തിയ പരിശോധനയിൽ പഠനാവശ്യത്തിനായാണ് കുട്ടികളെ കൊണ്ടു വന്നതെന്ന് കണ്ടെത്തി. എന്നാൽ മനസ്താപനത്തിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രവർത്തനാനുമതിയില്ലെന്ന് കണ്ടെത്തിയതിനെതുടർന്നാണ് കുട്ടികളെ ബിഹാറിലേക്ക് അയക്കാൻ തീരുമാനിച്ചത്.

Tags:    
News Summary - 21 children brought from Bihar without documents sent back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.