തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾക്കെതിരെ ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് നൽകിയ പരാതി ഡി.ജി.പി ലോക്നാഥ് ബെഹ്റ സർക്കാറിന് കൈമാറും. സർക്കാറിെൻറ അഭിപ്രായം തേടിയശേഷം തുടർനടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസ് തീരുമാനം.
ഐ.ജിക്ക് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ സ്വപ്നയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയതിന് ഐ.എ.എസ് ഉന്നതൻ അതൃപ്തി അറിയിച്ചതിനെ തുടർന്ന് ഐ.ജി സ്വപ്നയെ സഹായിച്ചതായും വാർത്ത പ്രചരിച്ചിരുന്നു.
സ്വപ്നയുടെ സഹോദരെൻറ വിവാഹത്തിന് പൊലീസ് ഉന്നതൻ പങ്കെടുത്തതായും റിപ്പോർട്ടുണ്ടായിരുന്നു. തുടര്‍ന്നാണ് വകുപ്പുതല അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്ത് ഡി.ജി.പിക്ക് കത്ത് നൽകിയത്. സ്വപ്ന ഉൾപ്പെട്ട വ്യാജ പീഡനാരോപണ പരാതി അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. കേസിെൻറ മേൽനോട്ടച്ചുമതല ശ്രീജിത്തിനും.
വാർത്തയിലെ പരാമർശം തെൻറയും തലസ്ഥാനത്തെ മറ്റു ഐ.ജിമാരുടെയും നേർക്ക് ആരോപണം ഉയരാൻ കാരണമായതായി ശ്രീജിത്ത് ചൂണ്ടിക്കാട്ടി.
തെളിവില്ലാതെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വാർത്ത സൃഷ്ടിക്കുന്നത് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുമെന്നും അന്വേഷണങ്ങളെ ബാധിക്കുമെന്നും കത്തില്‍ പറയുന്നു. സംഭവം നടന്നതായി വാർത്തയിൽ പറയുന്ന സമയത്ത് താൻ കേരളത്തിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.