പൊന്നാനി: ഒളിമ്പിക്സ് മത്സരങ്ങൾ കാണാൻ മൂന്നംഗ സംഘം സൈക്കിളിൽ ജപ്പാനിലേക്ക്. പൊന്നാനി വെളിയങ്കോട് സ്വദേശി ഹസീബ് അഹ്സൻ, കൊച്ചിയിൽനിന്നുള്ള ക്ലിഫിൻ ഫ്രാൻസിസ്, കോട്ടയത്തുകാരി ഡോണ ജേക്കബ് എന്നിവരാണ് സാഹസിക യാത്രക്കൊരുങ്ങുന്നത്. എട്ട് രാജ്യങ്ങളിലൂടെ 10,500 കിലോമീറ്റർ ചുറ്റിയാണ് ഏഴര മാസംകൊണ്ട് ഇവർ ജപ്പാനിലെ ടോക്കിയോയിൽ എത്തുക. ഡിസംബർ 15ന് കൊച്ചിയിൽ നിന്നാരംഭിക്കുന്ന യാത്ര ജൂലൈ 24ന് ടോക്കിയോയിൽ അവസാനിക്കും. ബംഗ്ലാദേശ്, മ്യാൻമർ, തായ്ലൻഡ്, ലാവോസ്, വിയറ്റ്നാം വഴി ചൈനയിലെത്തുന്ന സംഘം ഷാങ്ങ്ഹായിൽ നിന്ന് ക്രൂയിസ് ബോട്ടിൽ ടോക്കിയോയിലെത്തും.
സംഘാംഗമായ ക്ലിഫിൻ ആദ്യമായല്ല ദീർഘദൂര സൈക്കിൾ സവാരി നടത്തുന്നത്. ദുബൈയിൽനിന്ന് ഇറാൻ, അസർബൈജാൻ വഴി ലോകകപ്പ് ഫുട്ബാൾ കാണാൻ റഷ്യയിലെത്തിയിരുന്നു. കൂടാതെ ക്യൂബ, മെക്സിക്കോ എന്നിവിടങ്ങളിലും സൈക്ലിങ് നടത്തിയിട്ടുണ്ട്. ഒരു ദിവസം 80 മുതൽ 100 വരെ കിലോമീറ്റർ പിന്നിടാനാണ് പദ്ധതിയെന്ന് ക്ലിഫിൻ പറഞ്ഞു. മെക്സിക്കോയിൽ ജോലി ചെയ്തിരുന്ന ഡോണയും ദീർഘദൂര സൈക്കിൾ സവാരി ഏറെ ഇഷ്ടപ്പെടുന്നു.
ക്യൂബയിലും മെക്സിക്കോയിലും സൈക്ലിങ് നടത്തിയ ഇവർ സ്ത്രീ ശാക്തീകരണ സന്ദേശമാണ് തെൻറ യാത്രയിലൂടെ ലക്ഷ്യമിടുന്നത്.
സൈക്ലിങ് ലഹരിയാക്കിയ ഹസീബ് ബംഗളൂരുവിലും മൈസൂരുവിലുമായി നിരവധി തവണ കിലോമീറ്ററുകളോളം സൈക്കിളിൽ സഞ്ചരിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ കൂടെ ലോകസഞ്ചാരം നടത്തുന്നതിെൻറ ത്രില്ലിലാണ് ഹസീബ്. എറണാകുളത്ത് കമ്പ്യൂട്ടർ എൻജിനീയറിങ് പഠനത്തിനിടെയാണ് മൂവരും ഒന്നിക്കുന്നത്. ഐ.ടി പ്രഫഷനലുകളായ ഇവർ ജോലി രാജിവെച്ചാണ് ഒളിമ്പിക്സിന് തിരിക്കുന്നത്. യാത്രക്ക് മുന്നോടിയായി പൊന്നാനിയിലെത്തിയ മൂവർക്കും പൊന്നാനി സൈക്ലിങ് ക്ലബ് സ്വീകരണം നൽകി. രാവിലെ വെളിയങ്കോട് നിന്നാരംഭിച്ച സൈക്ലിങ് പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ സമാപിച്ചു. സ്വീകരണ പരിപാടിയിൽ പൊന്നാനി നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, കാർഷിക സഹകരണ ബാങ്ക് പ്രസിഡൻറ് ടി.എം. സിദ്ദീഖ് എന്നിവർ ആശംസ നേരാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.