കൊച്ചി: യാത്രാനിരോധനമുള്ളയാളെ വിദേശത്ത് നിന്ന് നാട്ടിലെത്തിക്കാമെന്നുപറഞ്ഞ് രണ്ടേകാൽ കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ എറണാകുളം റൂറല്‍ ജില്ല ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. പേഴക്കാപ്പിള്ളി കല്ലുവെട്ടിക്കുഴിയിൽ മുഹമ്മദ് അസ്ലം മൗലവി (50), കാഞ്ഞിരപ്പള്ളി പാലക്കൽ മുഹമ്മദ് ബിജ്ലി (54) എന്നിവരെയാണ് ജില്ല പൊലീസ് മേധാവി കെ. കാർത്തികിെൻറ നേതൃത്വത്തിൽ പിടികൂടിയത്.
പെരുമ്പാവൂർ പാറപ്പുറത്ത് താമസിക്കുന്ന യുവാവ് ഖത്തറിൽ യാത്രാനിരോധനത്തിലാണ്. ഇയാളെ നാട്ടിലെത്തിക്കാമെന്ന് പറഞ്ഞാണ് ഇയാളുടെ ഭാര്യയിൽനിന്ന് പല ഘട്ടങ്ങളിലായി തുക വാങ്ങിയത്. ഇത്തരത്തിൽ പ്രമുഖർ ഉൾെപ്പടെ നിരവധിപേരെ വിദേശത്തെ സ്വാധീനത്താൽ നാട്ടിൽ എത്തിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് തുക കൈപ്പറ്റിയത്. കൂടുതൽ പേർ തട്ടിപ്പിൽ പങ്കാളികളാണോ എന്നറിയാൻ അന്വേഷണം വ്യാപിപ്പിച്ചു.
ഡിവൈ.എസ്.പി വി. രാജീവ്, എസ്.ഐമാരായ പുഷ്പരാജ്, ബൈജു, എ.എസ്.ഐമാരായ ജോർജ് ആൻറണി, എ.എ. രവിക്കുട്ടൻ, രവി, ഷാൻറി, എസ്.സി.പി.ഒമാരായ പ്രസാദ്, ശരത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.