കൊച്ചി: കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡറിന് നേരെ ആക്രമണം. ഷെറിന് ആൻറണി എന്ന ട്രാന്‍സ് വു മണാണ് മൂന്നംഗ സംഘത്തിെൻറ ആക്രമണത്തിന് ഇരയായത്. സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഷെറ ിൻ നൽകിയ പരാതിയിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇടുക്കി കമ്പിളിക്കണ് ടം സ്വദേശി ഷിജോ, ഇടപ്പള്ളി സ്വദേശി മുരളി, വടുതല സ്വദേശി പൗലോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 12.30ഓടെ വീട്ടിലേക്ക് മടങ്ങുേമ്പാഴായിരുന്നു ആക്രമണം. ഷെറിന് പെട്രോള്‍ അടിക്കാന്‍ എറണാകുളം നോര്‍ത്തിലെ പമ്പില്‍ കയറിയതിനുപിന്നാലെ കാറിലെത്തിയ മൂന്നംഗസംഘം കൈയില്‍ കയറിപ്പിടിക്കുകയും ജെന്‍ഡര്‍ ഐഡൻറിറ്റി ചോദ്യംചെയ്യുകയുമായിരുന്നു.
മർദിച്ചതിന് പിന്നാലെ വസ്ത്രം വലിച്ചുകീറി അപമാനിക്കാനും ശ്രമമുണ്ടായി. പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പൊലീസിനെക്കണ്ട് രണ്ടുപേർ രക്ഷപ്പെട്ടു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളെ അപ്പോൾതന്നെ കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ടുപേരെ ഞായറാഴ് ഉച്ചയോടെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.