തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് പിഴ കുത്തനെ വർധിപ്പിച്ചതോടെ കോടതികള ുടെ ജോലിഭാരം കൂടും. വൻ തുക പിഴയടക്കാൻ ചെക്ക് മെമ്മോ നൽകി വാഹന ഉടമകളെ കോടതിയിലേ ക്കയക്കാനാണ് നീക്കം. ഇൗ സാഹചര്യത്തിൽ എല്ലാ ജില്ലകളിലും മൊബൈൽ കോടതികൾ വേണമെന്ന ് ഗതാഗതവകുപ്പ് ആവശ്യമുയർത്തിക്കഴിഞ്ഞു. ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഇൗടാക് കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേരുന്ന യോഗത്തിൽ ആവശ്യം ഉന്നയിക്കും. നിലവിൽ പരിശോധന കർശനമാണെങ്കിലും ഉയർന്ന പിഴ ഇൗടാക്കിത്തുടങ്ങിയിട്ടില്ല. പിഴ ഇൗടാക്കിത്തുടങ്ങുന്നതോടെ പ്രതിഷേധമുയരുമെന്നാണ് കരുതുന്നത്.
മാത്രമല്ല, വൻ തുക പിഴയടക്കാൻ പണമില്ലെങ്കിൽ വാഹനം പിടിച്ചെടുക്കണമെന്നതടക്കമുള്ള വ്യവസ്ഥകളും ഉദ്യോഗസ്ഥർക്കും തലവേദനയാണ്. ഇൗ സാഹചര്യത്തിൽ ചെക്ക് മെമ്മോ നൽകി പിഴ അടയ്ക്കാൻ കോടതിയിലേക്ക് അയക്കാനാണ് തീരുമാനം. ചെക്ക് മെമ്മോ നൽകുന്ന നടപടി പൊലീസ് ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വർഷന്തോറും 80 ലക്ഷം ഗതാഗത നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്യുന്നത്. ഇതിൽ ഒരു ലക്ഷം കോടതികളിലെത്തിയാൽതന്നെ പ്രതിസന്ധിയിലാകും. നിലവിലെ കേസുകൾതന്നെ കെട്ടിക്കിടക്കുകയും അനിശ്ചിതമായി നീളുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ ഭാരം കൂടി വരിക. വാഹന ഉടമകൾക്കും അധ്വാനവും ചെലവും കൂടും. 1000 രൂപ പിഴ അടക്കാൻ വക്കീൽ ഫീസടക്കം അധിക തുക ചെലവാകും.
കേന്ദ്രത്തിന് മൗനം
തിരുവനന്തപുരം: മോേട്ടാർ വാഹനപിഴയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് സംസ്ഥാനം കത്തയച്ചെങ്കിലും മറുപടിയില്ല. 16നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ കത്തയച്ചത്. തീരുമാനമോ നടപടിയോ ഉണ്ടാകാത്ത കത്തിടപാടുകൾക്ക് പോലും പൊതുവായ പ്രതികരണങ്ങൾ ലഭിക്കാറുണ്ട്. ഇക്കുറി അതും ഉണ്ടായില്ല. ഇളവ് പോയിട്ട്, കത്തിനോട് പോലും കേന്ദ്രത്തിൽനിന്ന് നിശ്ശബ്ദത തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച ചേരുന്ന ഉന്നതതല യോഗത്തിനും പിഴയിൽ നിസ്സഹായതയാകും പ്രകടിപ്പിക്കാനുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.