സുൽത്താൻബത്തേരി: വയനാട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽപോയ ആദിവാസി മധ്യവയസ്കനെ കടുവ കൊന്നു. വടക്കനാട് പച്ചാടി കാട്ടുനായ്്ക്ക കോളനിയിലെ മാസ്തി എന്ന ജടയൻ (57) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് സംഭവം. മാസ്തിയെ കാണാതായതിനെ തുടർന്ന് കാട്ടിൽ നടത്തിയ തിരച്ചിലിലാണ് വയനാട് വന്യജീവിസങ്കേതത്തിലെ കുറിച്യാട് േറഞ്ചിൽ പച്ചാടി വനത്തിൽ പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ നൂൽപ്പുഴ പഞ്ചായത്തംഗങ്ങളും നാട്ടുകാരും ബന്ധുക്കളും വനപാലകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. കോളനിയിൽനിന്ന് 100 മീറ്റർ അകലെ മരത്തിനുചുവട്ടിൽ ചോരക്കറയും മരത്തിൽ കടുവയുടെ നഖത്തിെൻറ പാടുകളും കണ്ടെത്തുകയായിരുന്നു.
രക്തപ്പാടുകൾ പിന്തുടർന്ന് നടത്തിയ തിരച്ചലിൽ ഉൾവനത്തിൽ കുറ്റിക്കാടുകൾക്കിടയിൽ പാതി ഭക്ഷിച്ച നിലയിൽ മാസ്തിയുടെ മൃതദേഹം 11.30ഓടെ കണ്ടെത്തുകയായിരുന്നു. മൃതദേഹം ബുധനാഴ്ച വൈകീട്ട് സംസ്കരിച്ചു. ശാന്തയാണ് ഭാര്യ. മക്കൾ: സിന്ധു, ബൈജു, ഷൈജു, അനീഷ്. മരുമകൻ: സുരേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.