വിഴിഞ്ഞം: വെള്ളിയാഴ്ച ഉച്ചക്കുശേഷം കാണാതായ മൂന്നു വിദ്യാർഥിനികളിൽ ഒരാളുടെ മൃതദേഹം കടലിൽനിന്നും കണ്ടെത്തി. അ ടിമലത്തുറ ഭാഗത്തെ കടലിൽ നിന്നുമാണ് മൃതദേഹം ലഭിച്ചത്. മറ്റു രണ്ടുപേർക്കുമായി തിരച്ചിൽ തുടരുന്നുണ്ട്.
കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനുസമീപം വട്ടവിള വീട്ടിൽ പരേതനായ സുേരന്ദ്രൻ- ഇന്ദു ദമ്പതികളുടെ മകൾ നിഷയുടെ മൃതദേഹമാണ് വെള്ളിയാഴ്ച രാത്രിയോടെ ലഭിച്ചത്. കൂട്ടുകാരികളായ ഷാരു ഷമ്മി, ശരണ്യ എന്നവരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായി തിരച്ചിൽ പുനരാരംഭിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് മൂവരും സംഭവ സ്ഥലത്ത് എത്തുന്നത്. ഇരുചക്ര വാഹനം സംഭവ സ്ഥലത്തുനിന്നും കണ്ടെടുത്തു. ഇവരുടെ ചെരിപ്പുകളും മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.