തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിന് സമരങ്ങളോട് അലർജിയും പുച്ഛവുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണം തലക്ക് പിടിച്ചതുകൊണ്ടാണ് ഈ നിലപാടെന്നും ചെന്നിത്തല പറഞ്ഞു. പാലക്കാട് ഐശ്യര്യ കേരള യാത്രക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ സമര ജീവി നിലപാടിന് സമാനമാണ് ഐസകിേന്റതും. സമരജീവികളെന്ന് വിളിക്കുന്ന മോദിയും ഐസക്കും തമ്മിൽ എന്താണ് വ്യത്യാസമെന്നും ചെന്നിത്തല ചോദിച്ചു.
യു.ഡി.എഫ് ചെറുപ്പക്കാരെ ഇളക്കിവിടുമെന്ന് പറയുന്നത് ജൽപനമാണ്. പി.എസ്.സി റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയ ഉദ്യോഗാർഥികളുടേത് ന്യായമായ സമരമായതിനാൽ യു.ഡി.എഫ് പിന്തുണക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം ഇളക്കിവിട്ട സമരമാണ് റാങ്ക് ഹോൾഡേഴ്സിേന്റതെന്നായിരുന്നു ഐസകിന്‍റെ പരാമർശം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി നൽകൽ പ്രായോഗികമല്ല. റാങ്ക് ഹോൾഡേഴ്സ് വസ്തുതകൾ മനസിലാക്കി സമരത്തിൽനിന്ന് പിൻമാറാൻ തയാറാകണമെന്നും ഐസക് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.