തിരുവല്ല(പത്തനംതിട്ട): പ്രണയാഭ്യർഥന നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴ ിച്ച് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ റേഡിയോളജ ി കോഴ്സിന് പഠിക്കുന്ന, ചുമത്രയിൽ വാടകക്ക് താമസിക്കുന്ന അയിരൂർ സ്വദേശിനി കവിത വിജയകുമാർ (20) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പട്ടാപ്പകൽ നടുറോഡില്‍വെച്ച് കുമ്പനാട് കോയിപ്രം കരാലിൽ വീട്ടിൽ അജിന് റെജി മാത്യു കോളജിലേക്ക് പോകുംവഴി കവിതയെ കുത്തിവീഴ്ത്തിയശേഷം പെട്രോളൊഴിച്ച് കത്തിച്ചത്. അജിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു.
വെച്ചൂച്ചിറ വിശ്വബ്രാഹ്മണ കോളജിലെ ബി.എസ്സി ഒന്നാംവർഷ വിദ്യാർഥിയാണ് അജിൻ. പ്ലസ് ടുവിന് പഠിക്കുമ്പോൾ മുതൽ അജിന് പെൺകുട്ടിയോട് പ്രണയം ഉണ്ടായിരുന്നു. പലവട്ടം പ്രണയാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി വിസമ്മതിച്ചു. ഇതാണ് ക്രൂരമായ പ്രതികാരത്തിലേക്ക് വഴിതെളിച്ചത്.
തിരുവല്ലയിലെ ചിലങ്ക ജങ്ഷനിലായിരുന്നു ആക്രമണം. റോഡരികിൽനിന്ന് സംസാരിക്കുന്നതിനിടെ രോഷാകുലനായ അജിൻ കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ വയറിൽ കുത്തി മുറിവേൽപിച്ചു. തുടർന്ന് ബാഗിൽ സൂക്ഷിച്ച ഒരുകുപ്പി പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിക്കുകയായിരുന്നു. കവിതയുടെ പിതാവ്: അയിരൂർ പുത്തഴം ചരുവിൽ കിഴക്കേവീട്ടിൽ വിജയകുമാർ. മാതാവ്: ഉഷ. സഹോദരങ്ങൾ: വീണ (തിരുവല്ല ബിലീവേഴ്സ് ചർച്ച് ജീവനക്കാരി), വിദ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.