കട്ടപ്പന: വനം വകുപ്പ് ഉദ്യോഗസ്ഥെൻറ കട്ടപ്പനയിലെ വീട് പുലർച്ച കുത്തിത്തുറന്ന് കവർച്ച. അയ്യപ്പൻകോവിൽ ഫോറസ്റ്റ് ബീറ്റ് ഓഫിസർ ചെറുകുന്നേൽ ജോജി ജോസഫിെൻറ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിൽ ശനിയാഴ്ച പുലർച്ച മൂന്നോടെയാണ് സംഭവം. അകത്തുകയറിയ മുഖംമൂടിധാരിയടക്കം രണ്ടുപേർ ജോജി ജോസഫിെൻറ ഭാര്യ ജോളിയെ കമ്പിവടികാട്ടി ഭീഷണിപ്പെടുത്തി 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.
ജോളിയുടെ കൈയിലും കഴുത്തിലും ധരിച്ച സ്വർണാഭരണങ്ങളും കമ്മലും സംഘം ഊരിവാങ്ങി. അലമാരയുടെ താക്കോൽ കൈവശപ്പെടുത്തി അതിലെ കുട്ടികളുടെ സ്വർണാഭരണങ്ങളും കവർന്നു. ഈ സമയമെല്ലാം തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന ജോജിയുടെ പിതാവ് പാപ്പച്ചൻ സംഭവം അറിഞ്ഞില്ല. കട്ടപ്പന സി.ഐ അനിൽകുമാർ, എസ്.ഐ മുരുകൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഇടുക്കിയിൽനിന്ന് വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തി. മോഷണം നടന്ന വീടിന് സമീപപ്രദേശത്തെ സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്. മോഷ്ടാക്കൾ വലിച്ചെറിഞ്ഞ വീട്ടമ്മയുടെ മൊബൈൽ ഫോൺ അയൽവാസിയുടെ പുരയിടത്തിൽനിന്ന് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.