മട്ടന്നൂര്‍: മരുതായിയില്‍ കോഴിക്കോട് സ്വദേശികളെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണംകവര്‍ന്ന സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റിലായി. നടുവനാട് സ്വദേശിയും ഡി.വൈ.എഫ്.ഐ നേതാവുമായ പി.പി. മനോജിനെയാണ് (35) മട്ടന്നൂര്‍ സി.ഐ ഷജു ജോസഫ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പ്രതിയെ മട്ടന്നൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
നേരത്തേ മമ്പറം സ്വദേശി കരുവാരത്ത് എം. ഫര്‍ഷാദ് (30), കീച്ചേരി ബൈത്തുറഹ്മയില്‍ സൈനുദ്ദീന്‍ (28) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. മരുതായിയിലെ പൊറോറ സര്‍വിസ് സഹകരണ ബാങ്കിനുസമീപം നടന്നുപോകുകയായിരുന്ന കോഴിക്കോട് സ്വദേശികളായ ഷമീര്‍, മിഖ്ദാദ് എന്നിവരെ കാറിലത്തെിയ അഞ്ചംഗസംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവരില്‍നിന്ന് 5,64,000 രൂപ കവര്‍ന്നശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പണം കവരുന്നതിനിടെ ഷമീറിനെ കുത്തിപ്പരിക്കേല്‍പിക്കുകയും മിഖ്ദാദിനെ മര്‍ദിക്കുകയും ചെയ്തിരുന്നു. കേസില്‍ ആറു പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.