കൊടുങ്ങല്ലൂർ: സംസ്ഥാനത്തെ വിവിധ പെട്രോൾ പമ്പ് ഓഫിസുകൾ തകർത്ത് ലക്ഷങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. കാസർകോട് നീൽച്ചാൽ ബെല സ്വദേശി സാബിതിനെയാണ് (24) പിടികൂടിയത്. പോക്സോ കേസുകളിൽ ഇയാൾ പ്രതിയാണ്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. പത്മരാജെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം മറ്റു പ്രതികളായ മഷൂദ് എന്ന മച്ചു, അലി അസ്കർ, അമീർ എന്നിവരെ നേരത്തേ പിടികൂടിയിരുന്നു. കൊടുങ്ങല്ലൂർ ബൈപാസ് റോഡിലെ പെട്രോൾ പമ്പിൽനിന്ന് സെപ്റ്റംബർ 16നാണ് സാബിതും അലി അസ്കറും ചേർന്ന് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
പമ്പിെൻറ ഓഫിസ് പൂട്ട് പൊട്ടിച്ച സംഘം അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്നു ലക്ഷം രൂപയടങ്ങിയ കാഷ് ചെസ്റ്റടക്കമാണ് രണ്ടംഗസംഘം മോഷ്ടിച്ചത്. പ്രതി സാബിതിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്വേഷണസംഘത്തിൽ എസ്.ഐമാരായ ഇ.ആർ. ബൈജു, ബസന്ത്, എ.എസ്.ഐ സിയാദ്, സീനിയർ സിവിൽ ഓഫിസർമാരായ ഗോപകുമാർ, സുമേഷ്, ബിജു, സുനിൽകുമാർ, ചഞ്ചൽ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.