ക്വാറി ഉടമകളുടെയും കേരള സർക്കാറിന്‍റെയും വാദം തള്ളി; ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: പരിസ്ഥിതി വിഷയങ്ങളിൽ ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കാമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാറിന്‍റെയും ക്വാറി ഉടമകളുടെയും വാദങ്ങൾ തള്ളിയാണ് കോടതിയുടെ ഉത്തരവ്. കേരളത്തിലെ ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച കേസിലാണ് പരമോന്നത കോടതി തീർപ്പ് കൽപിച്ചത്.

ക്വാറികളുടെ ദൂരപരിധി സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിലാണ് കേരളത്തിലെ കരിങ്കൽ ക്വാറിയും ജനവാസ കേന്ദ്രവുമായുള്ള അകലം 50 മീറ്ററിൽ നിന്ന് 100ഉം 200ഉം മീറ്ററായി ദേശീയ ഹരിത ട്രൈബ്യൂണൽ നിശ്ചയിച്ചത്. ദൂരപരിധി കൂട്ടിയ ട്രൈബ്യൂണലിന്‍റെ വിധി സ്റ്റേ ചെയ്യണമെന്ന കേരളത്തിലെ ക്വാറി ഉടമകളുടെ ആവശ്യം ജസ്റ്റിസ് എ.എം ഖൻവിൽകർ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

പാലക്കാട് ജില്ലയിൽ ഒരു കരിങ്കൽ ക്വാറി തുടങ്ങാനിരിക്കേ അതിെനതിരെ ഒരുവിഭാഗം പ്രധാനമന്ത്രിക്ക് പരാതി അയച്ചതാണ് വിവാദ നടപടിയുടെ തുടക്കം. അതിെൻറ പകർപ്പ് കേരള സർക്കാറിനും ദേശീയ ഹരിത ട്രൈബ്യൂണലിണും പരാതിക്കാർ അയച്ചുകൊടുത്തു. 'അറിവിലേക്ക്' എന്ന് രേഖപ്പെടുത്തി അയച്ച ആ പകർപ്പിന്‍റെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ദേശീയ ഹരിത ട്രൈബ്യൂണൽ ദൂരപരിധി വർധിപ്പിച്ച് ഉത്തരവിറക്കിയത്.

കരിങ്കൽ ക്വാറിയുടെ 100 മീറ്ററിനുള്ളിൽ വീടുണ്ടെങ്കിൽ അതിന് അനുമതി നൽകരുതെന്നും സ്ഫോടക വസ്തുപൊട്ടിക്കുന്ന ക്വാറിയാണെങ്കിൽ 200 മീറ്റർ എങ്കിലും പാലിക്കണമെന്നുമായിരുന്നു ഹരിത ട്രൈബ്യൂണലിന്‍റെ വിധി.

എന്നാൽ, പ്രധാനമന്ത്രിക്ക് അയച്ച ഒരു പരാതിയുടെ പകർപ്പ് കിട്ടിയതിെൻറ അടിസ്ഥാനത്തിൽ മാത്രം ഹരിത ട്രൈബ്യുണലിന് ഒരു വിഷയത്തിൽ സ്വമേധയാ കേസെടുക്കാനും ഇത്തരെമാരു ഉത്തരവ് പുറപ്പെടുവിക്കാനും കഴിയില്ലെന്നാണ് ക്വാറി ഉടമകൾ വാദിച്ചത്. ദൂരപരിധി സംബന്ധിച്ച ഹരിത ട്രൈബ്യൂണൽ ഉത്തരവ് നടപ്പാക്കിയാൽ കേരളത്തിലെ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടേണ്ടി വരുമെന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ നിലപാട് സ്വീകരിച്ചത്.

Tags:    
News Summary - The Supreme Court has said that the Green Tribunal can voluntarily file cases on environmental issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.