കോട്ടയം: ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ അടച്ചു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ പായിപ്പാട് കീഴടി ആൽത്തകിടിയിൽ വീട്ടിൽ അയ്യപ്പൻ എന്ന പ്രദീപിനെയാണ് (43) കരുതൽ തടങ്കലിലാക്കിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
തൃക്കൊടിത്താനം, പത്തനംതിട്ട ജില്ലയിലെ കീഴ്വായ്പൂര് എന്നിവിടങ്ങളിൽ കൊലപാതകം, കൊലപാതകശ്രമം, അടിപിടി തുടങ്ങി നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് ഇയാൾ.
കീഴ്വായ്പൂര് സ്റ്റേഷൻ പരിധിയിൽ നടന്ന കൊലക്കേസിൽ കോടതിയിൽനിന്ന് ജാമ്യത്തിലിറങ്ങി കഴിഞ്ഞുവരവെയാണ് ഇയാളെ കാപ്പ പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്. തുടർന്നും ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.