വനിത ഹോസ്റ്റലിൽ നവജാതശിശു കൊല്ലപ്പെട്ട സംഭവം: ഫോറൻസിക് സംഘം തെളിവെടുത്തു

കട്ടപ്പന: നവജാതശിശുവിനെ കൊലപ്പെടുത്തിയ കട്ടപ്പനയിലെ വനിത ഹോസ്റ്റലിൽ ഫോറൻസിക് സംഘം തെളിവെടുത്തു. അവിവാഹിതയായ ബാങ്ക് ഉദ്യോഗസ്ഥ കട്ടപ്പനയിലെ വനിത ഹോസ്റ്റലിൽ പ്രസവിച്ച ശിശു മരിച്ചസംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഇടുക്കിയിൽനിന്ന് ഫോറൻസിക് വിദഗ്ധർ ഹോസ്റ്റലിൽ എത്തി തെളിവെടുത്തത്.

ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതിെൻറ അടിസ്ഥാനത്തിൽ കൊലപാതകം നടന്ന മുറി, ബെഡ്, തറയിലെയും ബെഡിലെയും രക്തക്കറ, തലയണ എന്നിവ പരിശോധിച്ചു.

കുഞ്ഞിെൻറ തലയിൽ പരിക്ക്‌ എങ്ങനെ ഉണ്ടായെന്നും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത് എവിടെ വെെച്ചന്നതടക്കവും കണ്ടെത്താനാണ് ശ്രമം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ ഡിസ്ചാർജ് ചെയ്താൽ ഉടൻ അറസ്റ്റ് ചെയ്ത് മൊഴി രേഖപ്പെടുത്തുമെന്ന് കട്ടപ്പന പൊലീസ് ഇൻസ്പെക്ടർ വിശാൽ ജോൺസൻ പറഞ്ഞു.

പൊലീസ് നിരീക്ഷണത്തിലാണ് യുവതി. ആരോഗ്യനില വീണ്ടെടുത്തുവരുന്നതേയുള്ളൂ. കട്ടപ്പനയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ യുവതി ബാങ്കുമായി ബന്ധപ്പെട്ട യുവാവുമായി അടുപ്പത്തിലായിരുെന്നന്ന സൂചന ലഭിച്ചിട്ടുണ്ട്. ഗർഭാവസ്ഥ മറച്ചുെവച്ചായിരുന്നു ജോലിക്ക് പോയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വകാര്യ ഹോസ്റ്റലിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.

കട്ടപ്പന ഡിവൈ.എസ്.പി രാജ്‌മോഹനൻ, വിശാൽ ജോൺസൻ, എസ്.ഐ സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.