തിരുവനന്തപുരം: പുതിയ കെ.പി.സി.സി അധ്യക്ഷന്‍റെ സ്ഥാനാരോഹണത്തോടെ പാർട്ടിയിലെ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾക്കും ചൂടു പിടിച്ചു. ബുധനാഴ്ച പുതിയ അധ്യക്ഷനും വർക്കിങ് പ്രസിഡൻറുമാരും ചുമതലയേറ്റതിനുശേഷം കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജന.സെക്രട്ടറി താരിഖ് അൻവറിെൻറ സാന്നിധ്യത്തിൽ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും പുതിയ ഭാരവാഹികളും യോഗംേചർന്നാണ് പുനഃസംഘടനാ നടപടികൾ തുടങ്ങാൻ ധാരണയായത്. ജൂലൈ മധ്യത്തോടെ ആദ്യഘട്ട പുനഃസംഘടന പൂർത്തീകരിക്കാനാണ് തീരുമാനം.
അതിനിടെ കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രാഹുൽ ഗാന്ധി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. നിയമസഭാകക്ഷി നേതാവിനെ നിശ്ചയിച്ച രീതിയിൽ രമേശിനുള്ള അതൃപ്തി പരിഹരിക്കുന്നതിനും പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുമായാണ് വിളിപ്പിച്ചതെന്നാണ് സൂചന.
പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ച രീതിയുമായി ബന്ധപ്പെട്ട് എ.ഐ ഗ്രൂപ്പുകളിലുണ്ടായ അതൃപ്തിയുടെ മഞ്ഞുരുക്കത്തിന് രാഹുൽ ഇടപെടുന്നുവെന്നാണ് ചെന്നിത്തലയെ വിളിപ്പിച്ചതിലൂടെ മനസ്സിലാക്കുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കിയ സാഹചര്യത്തിൽ ചെന്നിത്തലക്ക് ദേശീയതലത്തിൽ പാർട്ടി ചുമതല നൽകുന്നത് ഹൈകമാൻഡിെൻറ പരിഗണനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.