തിരുവനന്തപുരം: പാർട്ടിയും ഭരണവും സംസ്ഥാനത്ത് അഭൂതപൂർവ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കേന്ദ്രകമ്മിറ്റിയിലും പി.ബിയിലും എതിർസ്വരം ഉയർന്നില്ലെന്ന ആശ്വാസത്തിൽ സി.പി.എം സംസ്ഥാനഘടകം. കേന്ദ്ര അന്വേഷണ ഏജൻസികളെ സംസ്ഥാന സർക്കാറിന് എതിരായി ദുരുപയോഗിക്കുെന്നന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തൽ സംസ്ഥാന നേതൃത്വത്തിന് ധാർമിക േനട്ടവും ആയി.
ഒാൺലൈൻ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഒരു പ്രതിനിധി പോലും സംസ്ഥാന സെക്രട്ടറിയുടെ മകന് എതിരായ കേസോ മുഖ്യമന്ത്രിയുടെ ഒാഫിസിനെ ചുറ്റി ഉയർന്ന വിവാദമോ ഉന്നയിച്ചില്ലെന്നത് സംസ്ഥാന ഘടകത്തിെൻറ വിജയമാണ്. അതേസമയം കഴിഞ്ഞദിവസത്തെ പി.ബി യോഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ബിനീഷിനെ സംബന്ധിച്ച വിവാദങ്ങളിൽ നിലപാട് വിശദീകരിച്ചു. കേന്ദ്ര അന്വേഷണ ഏജൻസിയുടെ ദുരുപയോഗം സംബന്ധിച്ച കേരള ഘടകത്തിെൻറ നിലപാട് പി.ബി അംഗീകരിച്ചു. കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം വിശദീകരിച്ച് വ്യാപകപ്രചാരണം നടത്താനും പി.ബി സംസ്ഥാന ഘടകത്തോട് നിർദേശിച്ചു.
കേന്ദ്ര കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി കേരളവിഷയം പരാമർശിക്കവേ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗത്തെ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു.
പി.ബി തീരുമാനം കൂടി കണക്കിലെടുത്ത് കേന്ദ്ര ഏജൻസികളെ മുൻനിർത്തി രാഷ്ട്രീയ എതിരാളികൾ നടത്തുന്ന ആക്ഷേപവും മാധ്യമവാർത്തകളും ഉയർത്തി വ്യാപക പ്രചാരണം നടത്താനാണ് സംസ്ഥാന നേതൃത്വത്തിെൻറ തീരുമാനം. സർക്കാറിെൻറയും പാർട്ടിയുടെയും നിലപാട് വിശദീകരിച്ച് കോവിഡ് മാനദണ്ഡം പാലിച്ച് പൊതുയോഗം അടക്കം നടത്തി ജനങ്ങളെ സമീപിക്കാനാണ് തീരുമാനം. ആദ്യപടിയായി 'മാധ്യമ നുണ'കള്‍ക്കെതിരെ നവംബര്‍ ഒന്നിന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും.
കൂടുതൽ വിശദാംശത്തിന് സംസ്ഥാന നേതൃയോഗം രൂപംനൽകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തങ്ങൾക്ക് പറയാനുള്ളത് തുറന്ന് പറയണമെന്നും അല്ലെങ്കിൽ പൊതുസമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും സി.പി.െഎ അടക്കം ഘടകകക്ഷികളും സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്. എൽ.ഡി.എഫ് എന്ന നിലയിൽ തന്നെ എതിർപ്രചാരണത്തിലേക്കും നീങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.