റിയാസ്,  സുരേഷ് 

മുക്കം പീഡനശ്രമം: കൂട്ടുപ്രതികൾ കീഴടങ്ങി

മുക്കം: മുക്കം മാമ്പറ്റയിൽ ഹോട്ടൽ ജീവനക്കാരി പീഡന ശ്രമത്തിനിടെ കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ രണ്ടും മൂന്നും പ്രതികൾ കോടതിയിൽ കീഴടങ്ങി.

താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പ്രതികളായ കക്കോടി ദിയ മഹലിൽ പി.കെ. റിയാസ് (47), ചൂലൂർ വടക്കേ തൊടുകയിൽ കെ.ടി. സുരേഷ് ബാബു (46) എന്നിവർ കീഴടങ്ങിയത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ബുധനാഴ്ച രാത്രി കുന്ദംകുളത്ത് പിടിയിലായ, കേസിലെ ഒന്നാംപ്രതി മുക്കം മാമ്പറ്റ ഉൽപ്പിലിങ്ങൽ ദേവദാസിനെ (65) കോടതി റിമാൻഡ് ചെയ്തിരുന്നു.

പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയാവാത്ത സാഹചര്യത്തിൽ ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ യുവതി കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് വീടിനു മുകളിൽനിന്ന് ചാടിയത്.

Tags:    
News Summary - The co-accused surrendered in the Mukkam Sexual Harassment case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.