തിരുവനന്തപുരം: മുസ്ലിംകൾക്കെതിരെ നിലപാട് കർക്കശമാക്കുേമ്പാൾ തന്നെ തന്ത്രപരമായി ക്രിസ്ത്യൻ പുരോഹിതരെയും ഒപ്പം അണിനിരത്താൻ ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ട് ശ്രമിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഹിന്ദുത്വ ശക്തികൾ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ നിരന്തരം പ്രചാരണം നടത്തുകയാണ്. 2016 മുതൽ 19 വരെ ക്രൈസ്തവർക്കെതിരെ 1774 വിദ്വേഷ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. നിരന്തരം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വത്തിെൻറ മുന്നേറ്റത്തിന് സംസ്ഥാനത്തെ യോജിപ്പോടെയുള്ള സഹവർത്തിത്വത്തിലും ഇടപെടലുകളിലും വിള്ളലുണ്ടാക്കാനാണ് ശ്രമം. പാലാ ബിഷപ്പിെൻറ ആരോപണം കേരളീയ സമൂഹത്തിൽ ആശങ്കയും സംശയവുമുണ്ടാക്കി. രാജ്യെത്ത മറ്റ് ഭാഗങ്ങളിലെ പോലെ ഇവിടെയും മയക്കുമരുന്ന് മാഫിയയും അവരുടെ കണ്ണികളും പ്രവർത്തിക്കുന്നു. ഏതെങ്കിലും തീവ്രവാദ സംഘടനകൾക്കുമേൽ ഇത് ചുമത്തുന്നത് തെറ്റാണ്.
ജിഹാദികളുടെ ഗൂഢാലോചന എന്ന വാദം രാഷ്ട്രീയ വൃത്തങ്ങൾ തള്ളിയപ്പോൾ ബിഷപ്പിെൻറ നിലപാടിനെ പിന്തുണക്കാൻ ബി.ജെ.പി മുന്നോട്ടുവന്നു. മുസ്ലിം, കിസ്ത്ര്യൻ സമുദായങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബി.ജെ.പി ഇത് നല്ല അവസരമാക്കി. ക്രൈസ്തവരോട് ആർ.എസ്.എസ് പ്രകടിപ്പിക്കുന്ന സഹതാപത്തിെൻറ ഭാഗമായി മലബാർ കലാപം ഹിന്ദു വിരുദ്ധം മാത്രമല്ല, ക്രിസ്ത്യൻ വിരുദ്ധം കുടിയാണെന്ന് വരുത്താൻ ശ്രമിക്കുന്നു. ഭൂരിപക്ഷ വർഗീയതയുടെ ഹിന്ദുത്വ പതിപ്പ് ഉയർത്തുന്ന അപകടത്തെ കുറിച്ചും മുസ്ലിംകൾക്കിടയിൽ തീവ്രവാദ സംഘടനകളും പ്രത്യയശാസ്ത്രങ്ങളും ഉയർത്തുന്ന ഭീഷണിയെ കുറിച്ചും സി.പി.എമ്മിന് വ്യക്തമായ അറിവുണ്ട്. ക്രൈസ്തവരിൽ ചെറുപരിധി വരെ തീവ്രവാദത്തിെൻറ കാഴ്ചപ്പാടുകൾ ഉയർന്നുവന്നിട്ടുണ്ട്. സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളിൽനിന്ന് ഉയർന്നു വരുന്ന മതബോധനവും വർധിക്കുന്ന അരക്ഷിതാവസ്ഥയും ഇതിന് കാരണമാെണന്നും ലേഖനത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.