തലയോലപറമ്പ് കൊലപാതകം: പരിശോധനയിൽ എല്ലിൻ കഷണങ്ങൾ കണ്ടെത്തി

തലയോലപറമ്പ്: തലയോലപറമ്പ് മാത്യു കൊലക്കേസിൽ പൊലീസ് നടത്തിയ പരിശോധനയിൽ എല്ലിൻ കഷണങ്ങൾ കണ്ടെത്തി. എന്നാൽ ഇത് കൊല്ലപ്പെട്ട മാത്യുവിെൻറ തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ പരിശോധന നടത്തിയ വാണിജ്യ സമുച്ചയത്തിന് സമീപത്തെ പുരയിടത്തിൽ നിന്നാണ് എല്ലിൻ കഷ്ണങ്ങൾ കണ്ടെത്തിയത്. ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമെ കൊല്ലപ്പെട്ട മാത്യുവിെൻറതാണോ ശരീരാവശിഷ്ടങ്ങളെന്ന് സ്ഥരീകരിക്കാൻ സാധിക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു.

എട്ടു വര്‍ഷം മുമ്പ് കൊല്ലപ്പെട്ടുവെന്നു പറയുന്ന  കാലായില്‍ കെ.വി. മാത്യു(44) വിന്‍െറ  ശരീരാവശിഷ്ടങ്ങള്‍ക്കായി ഇന്നലെ  പൊലീസ് തലയോലപറമ്പിൽ തിരച്ചിൽ നടത്തിയിരുന്നു എന്നാൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ബുധനാഴ്ച രാവിലെ മുതല്‍ ഇരുട്ടും വരെ പൊലീസ് മൃതദേഹാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. തലയോലപ്പറമ്പില്‍ പണമിടപാടുകള്‍ നടത്തിവന്നിരുന്ന മാത്തന്‍ എന്ന മാത്യുവിനെ 2008ലാണ് കാണാതായത്. അന്ന് മാത്യുവിന് 44 വയസ്സായിരുന്നു മാത്യുവിനെ കൊലപ്പെടുത്തിയ ടി.വി. പുരം  ചെട്ടിയാംവീട്ടില്‍ അനീഷുമായാണ്  (38) പൊലീസ് തെളിവെടുപ്പ് നടത്തിയത്. അനീഷിെൻറ  പിതാവിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ മാത്യവുെൻറ മകൾ നൈസി നൽകിയ പരാതിയെ തുടർന്നാണ്  അനീഷുമായെത്തി പൊലീസ് ഇന്നലെ പരിശോധന നടത്തിയത്. നൈസിയും അനീഷിെൻറ പിതാവും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു.
  
കൊല്ലപ്പെട്ട മാത്യുവിെൻറ മൃതദേഹം കണ്ടെത്തിയില്ലെങ്കിലും അനീഷിനെതിരെ കൊലക്കുറ്റം ചുമത്താൻ സാധിക്കുമെന്നാണ് പൊലീസ് പറയുന്നത്.
 

Tags:    
News Summary - Thalyolaparmbu murder case police get some evidance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.