മലപ്പുറം: ‘നന്മയുടെ ലോകം ഞങ്ങളുടേത്’ എന്ന പ്രമേയത്തില്‍ ടീന്‍ ഇന്ത്യ നടത്തിയ കേരള കൗമാര സമ്മേളനം രണ്ട് ദിവസം കുട്ടികള്‍ക്ക് സമ്മാനിച്ചത് വിജ്ഞാനത്തിെൻറയും വ്യക്തിവികാസത്തിെൻറയും നൂറു പാഠങ്ങള്‍. മലപ്പുറം വിദ്യാനഗര്‍ പബ്ലിക് സ്കൂളിലാണ് ഞായറാഴ്ച സമ്മേളനം ആരംഭിച്ചത്. ആറു പ്ലാനറ്റുകളിലൂടെ ആയിരത്തോളം പ്രതിനിധികള്‍ വിവിധ വിഷയങ്ങളില്‍ വൈദഗ്ധ്യം നേടി. ‘ഹൊറൈസണ്‍’ പ്ലാനറ്റില്‍ അലി മണിക്ഫാൻ, ആനിസ മുഹ്യിദ്ദീന്, നൗഷബ നാസ്, കെ.എച്ച്. ജരീഷ്, ശരീഫ് പവല്‍, ഗിന്നസ് ദിലീഫ്, സുലൈമാന്‍ ഊരകം എന്നിവര്‍ കരിയര്‍ ഗൈഡന്‍സ്, പേഴ്സണാലിറ്റി ടെസ്റ്റ്, പസില്‍ കോര്‍ണര്‍ എന്നീ സെഷനുകൾക്ക് നേതൃത്വം നൽകി.
കളിക്കളം പ്ലാനറ്റില്‍ ഷാഹിദ് സഫറിെൻറ ഫുട്ബാള്‍ സ്കില്‍സ്, ഫഹദ് മാഹി നയിച്ച അല്‍ഫലാഹ് മൗണ്ട് ഗൈഡ് അവതരിപ്പിച്ച സെല്‍ഫ് ഡിഫന്‍സ് തൈക്വാൻഡോ പ്രകടനം, നാസര്‍ എടവണ്ണപ്പാറ, മുഹമ്മദ് അരീക്കോട്, ഹംസ മാസ്റ്റര്‍ എന്നിവര്‍ നയിച്ച കാലിക്കറ്റ് ട്രോമ കെയര്‍ ടീം എയ്ഞ്ചല്സിെൻറ ഫസ്റ്റ് എയ്ഡ്, ഒറ്റയാള്‍ പ്രതിഷേധത്തിെൻറ മാതൃകയായ ജബ്ബാര്‍ പെരിന്തല്‍മണ്ണയുടെ സോളോ പെര്‍ഫോമന്‍സ് 'ശവവില്‍പന' എന്നിവ അരങ്ങേറി. മിയാന്‍ദാദ്, ഷാജഹാന്, അംജദ് എന്നിവര്‍ പ്ലാനറ്റിന് നേതൃത്വം നല്കി.
നല്ല സിനിമകള്‍ നിർമിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് പ്ലാനറ്റില്‍ ആദം അയ്യൂബ്, പ്രജേഷ് സെന്‍, സുരേഷ് ഇരിങ്ങല്ലൂര്‍, എം. കുഞ്ഞാപ്പ, നജ്മ നസീര്‍, അന്‍സാര്‍ നെടുമ്പാശ്ശേരി എന്നിവര്‍ പങ്കെടുത്തു. അരീന പ്ലാനറ്റില്‍ മണമ്പൂർ രാജൻബാബു, ടി. മുഹമ്മദ് വേളം, പി.എ. നാസിമുദ്ദീൻ, ഡോ. എം. ഷാജഹാന്, ഡോ. ഹിക്മത്തുല്ല, ഐ. സമീല്‍, ടി.പി. മുഹമ്മദ് ശമീം, ഫൈസല്‍ കൊച്ചി, കെ.ടി. ഹുസൈന് എന്നിവര്‍ കുട്ടികളോട് സംവദിച്ചു. പാട്ടുകാരി ഫാത്തിമ അന്‍ഷിയെ ആദരിച്ചു. ഡോ. ജമീൽ അഹ്മദ്, നൂറുദ്ദീൻ ചേന്നര എന്നിവർ പ്ലാനറ്റിന് നേതൃത്വം നൽകി.
'ലൈറ്റ്' പ്ലാനറ്റില്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, ഇ.എം. അമീന്, എ.ടി. ഷറഫുദ്ദീന്, അജ്മല്‍ കാരകുന്ന്, എന്‍.എം. ശംസുദ്ദീന്‍ നദ്വി, സി.ടി. സുഹൈബ്, അമീന് മമ്പാട്, സമീര്‍ മേലാറ്റൂര്‍, ഇ.വി. അബ്ദുസ്സലാം, അബുല്‍ ഫൈസല്‍, മുംതസ് കൂട്ടിലങ്ങാടി, ഇംതിയാസ് വാഴക്കാട്, ഷമീം ചൂനൂര്‍, ജലീല്‍ മലപ്പുറം, നിസ്താര്‍ കീഴുപറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
‘ഫെയ്സ് ടു ഫെയ്സ്’ പ്ലാനറ്റ് പി. മുജീബുറഹ്മാന്‍, ടി.കെ. ഹുസൈന്, ഒ. അബ്ദുറഹ്മാന്, സി. ദാവൂദ്, പി.എം. സ്വാലിഹ്, സി.ടി. സുഹൈബ്, സാദിഖ് ഉളിയില്‍, ഫസ്ന മിയാന്‍, റസാഖ് പാലേരി എന്നിവര്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.