തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ അധ്യാപക ബാങ്കിൽ നിന്നുള്ള നിയമ നത്തിന് ഉൾപ്പെടെ ഒഴിച്ചിട്ട തസ്തികകളിൽ താൽക്കാലിക അധ്യാപക നിയമനത്തിന് വഴി യൊരുങ്ങുന്നു. മാനേജ്മെൻറുകൾ തസ്തിക ഒഴിച്ചിട്ടും കോടതിയിലെ കേസ് കാരണം അധ്യാ പക ബാങ്കിൽ നിന്നുള്ള പുനർവിന്യാസം തടസ്സപ്പെട്ട സാഹചര്യത്തിലാണ് നിയമനം. അധ്യയന വർഷാരംഭത്തിൽ എയ്ഡഡ് സ്കൂളുകളിൽ അധ്യാപകരില്ലാത്ത പ്രശ്നത്തിന് താൽക്കാലിക പരിഹാരമായാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതുപ്രകാരം താൽക്കാലിക അധ്യാപക നിയമനത്തിന് സർക്കാർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. അധ്യാപക ബാങ്കിൽനിന്ന് സംരക്ഷിത അധ്യാപകരെ ലഭിക്കുന്നത് വരെയായിരിക്കും താൽക്കാലിക നിയമനത്തിന് അനുമതി. എയ്ഡഡ് സ്കൂളുകളിൽ അധ്യാപക ബാങ്കിൽ നിന്നുള്ള നിയമനത്തിന് ഒഴിച്ചിട്ട തസ്തികകളിൽ നിയമനം നടക്കാത്ത സാഹചര്യത്തിൽ മലപ്പുറം എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് താൽക്കാലിക നിയമനത്തിന് മാർഗനിർദേശം പുറപ്പെടുവിച്ചത്. താൽക്കാലിക നിയമനത്തിന് സർക്കാറും പൊതുവിദ്യാഭ്യാസ ഡയറക്ടറും പുറപ്പെടുവിച്ചിട്ടുള്ള മുൻകാല ഉത്തരവുകളിലെ വ്യവസ്ഥകൾ നിയമനത്തിന് നിർബന്ധമായും പാലിച്ചിരിക്കണം. കെ.ടെറ്റ് യോഗ്യത/ ഇളവ് നേടിയ അധ്യാപകരെയാണ് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കേണ്ടത്.
അങ്ങനെയുള്ളവരുടെ അഭാവത്തിൽ മാത്രം കെ.ടെറ്റ് യോഗ്യതയില്ലാത്തവരെ നിയമിക്കാം. 180 ദിവസം മുതൽ ഒരു അക്കാദമിക വർഷത്തിൽ താഴെ വരെ ദൈർഘ്യമുള്ള ഒഴിവുകളിലേക്ക് അതെ മാനേജ്മെൻറിൽ താൽക്കാലികമായി പുനർവിന്യസിക്കപ്പെട്ട സംരക്ഷിത അധ്യാപകരുണ്ടെങ്കിൽ അവരെ തിരികെ വിളിക്കാം. സ്ഥിരമായി പുനർവിന്യസിക്കപ്പെട്ട സംരക്ഷിത അധ്യാപകരുണ്ടെങ്കിൽ തിരികെ വിളിക്കേണ്ടതില്ല. 2018 ജൂലൈ 21ലെ ഉത്തരവ് പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ നിയമിതരാകുന്ന പ്രൈമറി സ്കൂൾ അധ്യാപകർക്ക് പ്രതിദിനം 915 രൂപയും (പ്രതിമാസം പരമാവധി 26,550 രൂപ), ഹൈസ്കൂൾ അധ്യാപകർക്ക് പ്രതിദിനം 1,050 രൂപയും (പ്രതിമാസം പരമാവധി 30,450 രൂപ) പാർട് ടൈം ഹൈസ്കൂൾ ഭാഷ അധ്യാപകർക്ക് പ്രതിദിനം 725 രൂപയും (പ്രതിമാസം പരമാവധി 20,300 രൂപ) പ്രൈമറി സ്കൂൾ പാർട് ടൈം ഭാഷ അധ്യാപകർക്ക് പ്രതിദിനം 700 രൂപയും (പ്രതിമാസം പരമാവധി 18,900) വേതനമായി അനുവദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.