സ്വപ്ന സുരേഷിനെ വിയ്യൂർ ജയിലിൽ എത്തിച്ചു

തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ, റെമീസ്, സംജു എന്നിവരുൾപ്പെടെ എട്ടുപേർ വിയ്യൂർ ജ‍യിലിൽ. സ്വപ്നയെ വനിതാ ജയിലിലെ എൻ.െഎ.എ േബ്ലാക്കിലും മറ്റ് പ്രതികളെ അതിസുരക്ഷാ ജയിലിലുമാണ് പ്രവേശിപ്പിച്ചത്. അതിസുരക്ഷാ ജയിലിൽ വനിതാ തടവുകാർക്ക് സൗകര്യമില്ലാത്തതിനാലാണ് സ്വപ്നയെ വനിതാ ജയിലിലേക്ക് മാറ്റിയത്.

കാക്കനാട്ടെ ജയിലിൽ കഴിയുകയായിരുന്ന സ്വപ്നയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച അർധരാത്രിയോടെയാണ് വിയ്യൂരിൽ എത്തിച്ചത്.

ഇതേ കേസിൽ അറസ്റ്റിലായ മുഹമ്മദ് അൻവർ, ഹംജദ് അലി, ഹംസത് അബ്ദുസലാം തുടങ്ങി 12 പേരെ നേരത്തെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.