തൃശൂര്‍: പ്രഭാഷകനും എഴുത്തുകാരനുമായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിക്ക് വധഭീഷണി. വെള്ളിയാഴ്ച വൈകീട്ട് 4.56നാണ് ആലുവയില്‍നിന്ന് ശ്യാം കൃഷ്ണന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ ഫോണില്‍ വിളിച്ച് മോദിയെ വിമര്‍ശിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. വിനയത്തോടെയായിരുന്നു ഫോണ്‍വിളിയുടെ തുടക്കം. അച്ഛനെയും അമ്മയെയും സഹോദരിയെയും ചേര്‍ത്ത് തെറി വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് സ്വാമി വിശ്വഭദ്രാനന്ദ പറഞ്ഞു. കാന്തപുരത്തിന്‍െറ വേദിയില്‍ നടത്തിയ പ്രസംഗമാണ് അയാളെ ചൊടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരാതി ശനിയാഴ്ച തൃശൂര്‍ റൂറല്‍ എസ്.പിക്ക് കൈമാറുമെന്ന് വിശ്വഭദ്രാനന്ദ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.