ബാലഗംഗാധരൻ
പാലക്കാട്: പൊൽപുള്ളി പഞ്ചായത്ത് പ്രസിഡന്‍റ് ബാലഗംഗാധരൻ സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്നു. 20 വര്‍ഷം ബ്രാഞ്ച് കമ്മിറ്റി അംഗമായും ആറു വർഷം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ച ബാലഗംഗാധരൻ സി.പി.എമ്മിന്‍റെ പ്രവർത്തനശൈലിയിൽ മനം മടുത്താണ് പാർട്ടി വിടുന്നതെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കി.
സി.പി.എം നേതൃത്വം വ്യക്തിയിൽ അധിഷ്ഠിതമായിരുന്നുവെന്ന് ബാലഗംഗാധരൻ ആരോപിച്ചു. എല്ലാ വാർഡുകളിലും വികസനം എത്തിക്കണമെന്ന തന്റെ കാഴ്ചപ്പാടിനെ സി.പി.എം എതിർത്തു. പ്രതിഷേധം തുറന്നുപറഞ്ഞപ്പോൾ പല പരിപാടികളിൽനിന്നും സഹപ്രവർത്തകരോടൊപ്പം ഒഴിവാക്കിയെന്നും സത്യം പറഞ്ഞതിന് മാറ്റിനിർത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായാണ് ബി.ജെ.പിയിൽ ചേർന്നതെന്നും ബാലഗംഗാധരൻ പറഞ്ഞു. ബി.ജെ.പി ഈസ്റ്റ് ജില്ല കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് പ്രശാന്ത് ശിവൻ ബാലഗംഗാധരനെ ഷാളണിയിച്ച് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.