ബി.ജെ.പി വിടുന്നെന്ന വാർത്തകൾക്കു പിന്നിൽ ദുഷ്ടലാക്ക് -സുരേഷ് ഗോപി

തിരുവനന്തപുരം: താൻ ബി.ജെ.പി വിടുകയാണെന്ന വാർത്തകൾക്കു പിന്നിൽ ദുഷ്ടലാക്കുണ്ടെന്ന് സുരേഷ് ഗോപി. ബി.ജെ.പി വിട്ട് എങ്ങോട്ടുമില്ല. ആ വാർത്തകൾ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം ഇത് എന്തിനുവേണ്ടിയായിരുന്നെന്ന്. നരേന്ദ്ര മോദിക്കും അമിത് ഷാക്കും ജെ.പി. നദ്ദക്കും രാജ്നാഥ് സിങ്ങിനും ഉറച്ച പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വീണ്ടും രാജ്യസഭാംഗമാക്കാത്തതിൽ സുരേഷ് ഗോപിക്ക് അതൃപ്തിയുണ്ടെന്നും പാർട്ടി വിടുമെന്നുമായിരുന്നു അഭ്യൂഹം പരന്നത്. സുരേഷ് ഗോപി ബി.ജെ.പി വിട്ടു എന്ന തരത്തിൽ ട്വിറ്ററിലടക്കം സജീവ ചർച്ചയും നടന്നു.

തൃശൂർ ലോക്സഭാ സീറ്റിൽ മത്സരിച്ച സുരേഷ് ഗോപി 2,93,822 വോട്ട് നേടിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടുകളിൽ തൃശൂർ സീറ്റിൽ സുരേഷ് ഗോപി മുന്നിട്ടു നിൽക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - suresh gopi says he will notleave bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.