കൊട്ടിയം: ബ്യൂട്ടീഷ്യൻ ട്രെയിനറായ കൊല്ലം മുഖത്തല സ്വദേശി സുചിത്രയെ പാലക്കാട് കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലത്ത് തെളിവെടുപ്പ് തുടങ്ങി. മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ ശിവദാസൻ പിള്ളയുടെയും വിജയലക്ഷ്മിയുടെയും മകൾ സുചിത്രയെ (42) കൊന്ന കേസിൽ, പ്രതി കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി പ്രശാന്തിനെയാണ് കൊല്ലം സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി ഗോപകുമാറിെൻറ നേതൃത്വത്തിലെ സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചത്.
ബൈപാസ് റോഡിൽ കല്ലുംതാഴം ജങ്ഷന് പടിഞ്ഞാറുവശം എത്തിച്ചായിരുന്നു തെളിവെടുപ്പ്. മാർച്ച് 17ന് ഒാട്ടോയിൽ കല്ലുംതാഴം ബൈപാസ് റോഡിലെത്തിയ സുചിത്രയെ കാറിൽ കയറ്റിക്കൊണ്ടുപോയ സ്ഥലം പ്രതി പൊലീസിന് കാട്ടിെക്കാടുത്തു. എട്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രശാന്തിനെ കഴിഞ്ഞദിവസം സംഭവം നടന്ന പാലക്കാട് മണലിയിലെ വാടകവീട്ടിലെത്തിച്ച് തെളിവെടുത്തിരുന്നു. മൃതദേഹം വെട്ടിമുറിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനായി അടുത്തദിവസം തന്നെ അന്വേഷണസംഘം പാലക്കാട്ടേക്ക് പോകും. അഡീഷനൽ എസ്.പി ജോസി ചെറിയാൻ, എസ്.ഐമാരായ അനിൽ, അമൽ, താഹ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.