പഠിക്കാത്തതിന് അമ്മൂമ്മ വഴക്ക് പറഞ്ഞു; വിദ്യാർഥി ക്ലാസ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

കുട്ടനാട്: ഒമ്പതാം ക്ലാസ് വിദ്യാർഥിയെ സ്‌കൂളിലെ ക്ലാസ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. രാമങ്കരി പഞ്ചാ യത്ത് 13ാം വാർഡ് വേഴപ്ര ലക്ഷംവീട് കാപ്പിൽചേരി വീട്ടിൽ ഗിരീഷിെൻറ മകൻ ജീവനാണ് (14) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പ തോടെ കാവാലം ഗവ. ടെക്‌നിക്കൽ സ്‌കൂളിലെ ക്ലാസ് മുറിയിലാണ് മരിച്ചനിലയിൽ കണ്ടത്.

സംഭവത്തെപ്പറ്റി പൊലീസും ന ാട്ടുകാരും പറയുന്നത്: ജീവൻ രണ്ടുവർഷമായി മാതാവ് വിദ്യയുടെ കാവാലത്തെ കുടുംബവീട്ടിൽനിന്നാണ് സ്കൂളിൽ പോകുന്നത്. തിങ്കളാഴ്ച ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ ഞായറാഴ്ച രാവിലെ കൂട്ടുകാരുമൊത്ത് കളിക്കാൻ പോയ ജീവൻ വൈകീട്ടോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ടി.വി കണ്ടുകൊണ്ടിരുന്ന വിദ്യാർഥിയെ പഠിക്കാത്തതിെൻറ പേരിൽ അമ്മൂമ്മ വഴക്കുപറഞ്ഞു. ഇതിൽ പ്രകോപിതനായ ജീവൻ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി.

കുട്ടിയെ കാണാതായതിനെത്തുടർന്ന് അമ്മൂമ്മ തങ്കച്ചി വിവരമറിയിച്ചതനുസരിച്ച് മാതാപിതാക്കളായ ഗിരീഷും വിദ്യയും കാവാലത്തെ വീട്ടിലെത്തി. ഇവർ പരിസരമാകെ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല.

സ്‌കൂളിനടുത്തുെവച്ച് ജീവനെ കണ്ടെന്ന് നാട്ടുകാർ പറഞ്ഞതനുസരിച്ച് രാത്രി ഒമ്പതോടെ സ്‌കൂളിൽ എത്തിയപ്പോഴാണ് വാതിലുകളില്ലാത്ത ക്ലാസ് മുറിയിലെ മേൽക്കൂരയുടെ ഇരുമ്പ് പൈപ്പിൽ ഉടുത്തിരുന്ന മുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ കൈനടി പൊലീസ് എത്തി നടപടി പൂർത്തിയാക്കി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വേഴപ്രയിലെ വീട്ടിൽ സംസ്‌കരിച്ചു. ജ്യോതിഷ്, ജ്യോതിലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്.

Tags:    
News Summary - student suicide in classroom alappuzha-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.