കൊച്ചി: നഴ്സറി വിദ്യാർഥിനിയായ മൂന്നേമുക്കാൽ വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 63കാ രന് 20 വർഷം കഠിനതടവ്. ഇരുമ്പനം മരുത്താട്ടിൽ ചന്ദ്രശേഖരനെയാണ് (63) എറണാകുളം അഡീഷ നൽ സെഷൻസ് (പോക്സോ) കോടതി ജഡ്ജി പി.ജെ. വിൻെസൻറ് ശിക്ഷിച്ചത്.
പീഡനവിവരം മനഃപൂർവം മറച്ചുവെച്ച നഴ്സറിയിലെ 36കാരിയായ അധ്യാപികയെ 10,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചിട്ടുണ്ട്. രണ്ട് വകുപ്പുകളിലായാണ് ചന്ദ്രശേഖരനെ കോടതി 20 വർഷത്തേക്ക് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതിയാവും. ഇതിനൊപ്പം 20,000 രൂപ പിഴയൊടുക്കണം. പിഴ നൽകിയില്ലെങ്കിൽ രണ്ടുവർഷം കൂടി തടവ് അനുഭവിക്കണം.
അധ്യാപിക പിഴയൊടുക്കിയില്ലെങ്കിൽ മൂന്നുമാസം ജയിൽശിക്ഷ അനുഭവിക്കണം. 2016 നവംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.