(പ്രതീകാത്മക ചിത്രം)
കൊച്ചി: ഒരുമിനിട്ട് വൈകിയെത്തിയതിന് ഹോസ്റ്റലിൽ കയറ്റാതെ പുറത്തുനിർത്തിയ ബിരുദ വിദ്യാർഥിനിയെ തെരുവുനായ് ആക്രമിച്ചു. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ വിദ്യാർഥിനിക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി വനിതകളുടെ പ്രതിഭ ഹോസ്റ്റലിന് മുന്നിലാണ് സംഭവം.
വൈകീട്ട് 6.30നകം ഹോസ്റ്റലിൽ കയറണമെന്നാണ് നിബന്ധന. എന്നാൽ, കെമിസ്ട്രി ഡിപാർട്‌മെന്റിലെ ഫെസ്റ്റ് കഴിഞ്ഞ് വരുമ്പോൾ ഒരു മിനിറ്റ് വൈകി 6.31നാണ് തങ്ങൾ ഹോസ്റ്റലിൽ എത്തിയതെന്നും വാർഡൻ പ്രവേശിക്കാൻ സമ്മതിച്ചില്ലെന്നും വിദ്യാർഥിനികൾ പറഞ്ഞു. തുടർന്ന് പുറത്തെ വരാന്തയിൽ ഇരുന്ന വിദ്യാർഥിനികളിൽ ഒരാളെ തെരുവുനായ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഹോസ്റ്റൽ ജീവനക്കാർ തയ്യാറായില്ലത്രെ. തുടർന്ന് നാട്ടുകാരും സഹപാഠികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകർ രാത്രി വൈകി കോളജ് കവാടത്തിലും ഹോസ്റ്റലിന് മുന്നിലുംപ്രതിഷേധ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.