ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഉപന്യാസ മത്സരങ്ങളുടെ പുനർമൂല്യനിർണയം നടത്താൻ തീരുമാനം. കവിതാ മോഷണ ത്തിൽ ഉൾെപ്പട്ട ദീപ നിശാന്ത് വിധി നിർണയം നടത്തിയത് വിവാദമായ സാഹചര്യത്തിലാണ് നടപടി. സംഭവത്തിൽ കെ.എസ്.യു പര ാതി നൽകിയിരുന്നു.13 അംഗ ഉന്നതാധികാര സമിതിയാണ് പുനർമൂല്യനിർണയം നടത്തുക. സമിതി അൽപ സമയത്തിനകം യോഗം ചേരും.
ഉപന്യാസ മത്സരങ്ങളുടെ മൂല്യനിർണയത്തിന് ദീപ നിശാന്ത് എത്തിയതിനെതിരെ സ്ഥലത്ത് പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് ദീപയെയും മറ്റു രണ്ടു വിധികർത്താക്കളെയും സ്ഥലത്തു നിന്നു മാറ്റുകയും ദീപക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് ബലമായി നീക്കം ചെയ്യുകയുമായിരുന്നു.
അതേസമയം കലോത്സവ മാന്വലിൽ പറഞ്ഞ യോഗ്യതയുള്ളതിനാലാണ് താൻ വിധി നിർണയത്തിന് എത്തിയതെന്നും തെൻറ ജോലി പൂർത്തീകരിച്ചുവെന്നുമായിരുന്നു ദീപ നിശാന്തിെൻറ പ്രതികരണം. കവിതാ മോഷണ വിവാദവുമായി ബന്ധപ്പെട്ട നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.