തിരുവനന്തപുരം: കേരളത്തിന് ആശ്വാസമേകി കോവിഡ് കണക്കുകൾ. വെള്ളിയാഴ്ച സംസ്ഥാന ത്ത് 27 പേർ രോഗ മുക്തരായി. കാസര്‍കോട് ജില്ലയിൽ 17 പേരുെടയും കണ്ണൂരിൽ ആറുപേരുെടയും കോഴിക്കോട്ട് രണ്ടുപേരുെടയും എറണാകുളം, തൃശൂര്‍ ജില്ലകളിലുള്ള ഓരോരുത്തരുെടയും ഫലമാണ് ശനിയാഴ്ച നെഗറ്റീവ് ആയത്. ഒരു ദിവസം ഇത്രയധികം പേർക്ക് രോഗം ഭേദമാകുന്നത് ഇതാദ്യമായാണ്. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച ശേഷം ഇതുവരെ 124 പേരാണ് രോഗമുക്തി നേടിയത്. ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും.
സംസ്ഥാനത്ത് ഏഴു പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയിലെ മൂന്ന് പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലകളിൽ രണ്ടുപേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ടുപേര്‍ നിസാമുദ്ദീനില്‍ നിന്ന് വന്നതാണ്. ശേഷിക്കുന്ന അഞ്ചുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. കേരളത്തില്‍ 364 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 238 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രണ്ടുപേര്‍ മുമ്പ് മരണപ്പെട്ടിരുന്നു.
വിവിധ ജില്ലകളിലായി 1,29,751 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,29,021 പേര് വീടുകളിലും 730 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 126 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 13,339 വ്യക്തികളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 12,335 സാമ്പിളുകളുടെ പരിശോധനഫലം നെഗറ്റീവാണ്. സാമൂഹിക നിയന്ത്രണങ്ങളും ആസൂത്രണത്തോടെയുള്ള ആരോഗ്യ ഇടപെടലും മൂലം രോഗവ്യാപനം ചെറുക്കാനായതിെൻറ ആത്മവിശ്വാസത്തിലാണ് കേരളം കോവിഡ് പ്രതിരോധത്തിെൻറ മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നത്. കോവിഡ് ആശുപത്രികൾ കൂടി പൂർണാർഥത്തിൽ യാഥാർഥ്യമാകുന്നതോടെ വൈറസ് വ്യാപനത്തെ അതിജീവിക്കാമെന്നാണ് കണക്ക് കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.