കോഴിക്കോട്: കായണ്ണ ഗവ. ഹയര്‍സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ മുഴു വൻ വിദ്യാർഥികളുടെയും ഉത്തരക്കടലാസുകൾ റോഡരികിൽ കെണ്ടത്തിയ സംഭവത്തിൽ സ്കൂ ൾ ജീവനക്കാരന് സസ്പെൻഷൻ. ഓഫിസ് അറ്റൻഡർ എം.വി. സിബിയെയാണ് സസ്പെൻഡ് ചെയ്തതെ ന്ന് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ പറഞ്ഞു.
സ്കൂളിലെ പരീക്ഷ ചുമതലയുള്ള ചീഫ് സൂപ്രണ്ടിനെയും ഡെപ്യൂട്ടി സൂപ്രണ്ടിനെയും ചുമതലയിൽനിന്ന് മാറ്റി. വകുപ്പുതല അന്വേഷണത്തിനുശേഷം കൂടുതൽ നടപടിയുണ്ടായേക്കും. ബുധനാഴ്ച നടന്ന മലയാളം, സംസ്കൃതം, അറബിക് പരീക്ഷയെഴുതിയ 53 വിദ്യാർഥികളുടെ ഉത്തരക്കടലാസുകളുടെ കെട്ടാണ് സ്കൂളില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെ കുറ്റിവയലില്‍ നാട്ടുകാരന് ലഭിച്ചത്. തപാലിൽ അയക്കാൻ പോസ്റ്റോഫിസിലേക്ക് കൊണ്ടുപോകുമ്പോഴാണ് നഷ്ടമായത്. വഴിയാത്രക്കാരൻ അറിയിച്ചതിനെ തുടർന്ന് സ്കൂള്‍ അധികൃതര്‍ സ്ഥലത്തെത്തി ഉത്തരക്കടലാസുകള്‍ തിരികെ ഓഫിസില്‍ എത്തിക്കുകയായിരുന്നു.
ഉയർന്ന രക്തസമ്മർദം കാരണം തലകറങ്ങി വീണതിനാലാണ് ഉത്തരക്കടലാസിെൻറ കെട്ട് വഴിയിൽ വീണുപോയതെന്നാണ് സസ്പെൻഷനിലായ സിബിയുടെ വിശദീകരണം. പ്ലാസ്റ്റിക് കവറിൽ ബൈക്കിെൻറ പിൻസീറ്റിൽ െകട്ടിയ ഉത്തരക്കടലാസുകൾ വഴിയിൽ വീണത് ഇയാൾ അറിഞ്ഞിരുന്നില്ല. കെട്ട് പൊട്ടിക്കാത്തതിനാൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.
സാധാരണ ബൈക്കുകളിൽ ഉത്തരക്കടലാസുകൾ കൊണ്ടുപോകാറുണ്ട്. ഇനിമുതൽ കൂടുതൽ ശ്രദ്ധ വേണമെന്നും നാലുചക്ര വാഹനങ്ങൾ ഉപയോഗിക്കണമെന്നും നിർദേശിച്ചു. ബുധനാഴ്ച രാത്രി സ്കൂളിൽ സൂക്ഷിച്ച ഉത്തരക്കടലാസുകൾ വ്യാഴാഴ്ച രാവിലെ തപാലിൽ അയച്ചു. സംഭവം വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.