കൊച്ചി: കേരളത്തിൽ പൊലീസ് അതിക്രമം വർധിച്ചിട്ടും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ സുപ്രീംകോടതി വിധിക്കനുസരിച്ച നടപടികളുണ്ടാകുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രെൻറ ഹരജി. പ്രതികളെ കോടതി കുറ്റമുക്തരാക്കിയ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീം കോടതി വിധി പാലിക്കാത്ത സർക്കാർ നിരപരാധികളെ പിടികൂടാൻ ഉദ്യോഗസ്ഥരെ അഴിച്ചുവിട്ടിരിക്കുകയാണെന്ന് ഹൈകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ കുറ്റപ്പെടുത്തി.
ശബരിമലയിൽ കേന്ദ്രമന്ത്രിയെയും ഹൈകോടതി ജഡ്‌ജിയെയും വരെ പൊലീസ് അപമാനിച്ചതായി ഹരജിയിൽ പറയുന്നു. പ്രതികളെ കുറ്റമുക്തരാക്കിയ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണെമന്ന് കിഷൻഭായി കേസിൽ സുപ്രീം കോടതി വിധിച്ചിരുന്നു. കേരളത്തിൽ ഇത് നടപ്പാക്കിയിട്ടില്ല. ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ ശബരിമല ദർശനത്തിനെത്തിയപ്പോൾ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജാമ്യം ലഭിക്കാത്ത ഒരു ഡസനിലേറെ കേസാണ് സുരേന്ദ്രനുമേലുള്ളത്.
വിവിധ ജില്ലകളിലായി സെപ്റ്റംബർ 29 മുതൽ അറസ്റ്റിലായ അയ്യപ്പഭക്തരുടെ കേസ് വിവരങ്ങൾ ഹാജരാക്കാൻ നിർദേശിക്കണമെന്നാണ് ഇടക്കാല ആവശ്യം. ശബരിമലയിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ദേവസ്വം ഒാംബുഡ്‌സ്‌മാൻ അന്വേഷിക്കണമെന്ന മൂവാറ്റുപുഴ സ്വദേശി പ്രേംചന്ദിെൻറ ഹരജി രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.