കൊച്ചി: മതവൈരമുണ്ടാക്കുന്ന പരാമർശങ്ങളടങ്ങുന്ന സിസ്റ്റർ ലൂസി കളപ്പുരക്കലിെൻറ പുസ്തകം അച്ചടി നിർത്തിവെക്കണമെന്നും വിപണിയിലുള്ള പതിപ്പുകൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി തള്ളി. പുരോഹിതരെയും കന്യാസ്ത്രീകെളയും ക്രൈസ്തവരെയും അപകീർത്തിപ്പെടുത്തുന്നതാണ് ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച ‘കർത്താവിെൻറ നാമത്തിൽ’ പുസ്തകമെന്നാരോപിച്ച് കളമശ്ശേരി എസ്.എം.ഐ കോൺവൻറിലെ സിസ്റ്റർ ലിസിയ ജോസ് നൽകിയ ഹരജിയാണ് ജസ്റ്റിസ് അശോക് മേനോൻ പരിഗണിച്ചത്.
പുരോഹിതരും കന്യാസ്ത്രീകളും അസാന്മാർഗികജീവിതം നയിക്കുന്നവരും കുത്തഴിഞ്ഞ ലൈംഗികജീവിതം നയിക്കുന്നവരുമാണെന്നാണ് പുസ്തകത്തിലെ പരാമർശമെന്ന് ഹരജിയിൽ പറയുന്നു.
ക്രൈസ്തവവിശ്വാസികെളയും സമാനമനസ്കെരയും ഞെട്ടിക്കുന്നതാണിത്. മതവിശ്വാസികളുെടയും പൊതുജനങ്ങളുെടയും മനസ്സിൽ ഇത് വിദ്വേഷമുണ്ടാക്കുന്നതാണ്. മതവികാരം വ്രണപ്പെടുത്തുന്നതാണ് പുസ്തകമെന്ന് പ്രഖ്യാപിക്കുകയും വിപണിയിൽനിന്ന് പിടിച്ചെടുക്കണമെന്നുമായിരുന്നു ആവശ്യം.
എന്നാൽ, പരാതി പൊലീസിൽ നൽകുകയോ കോടതിയിൽ സ്വകാര്യ അന്യായമായി സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ മാർഗങ്ങളിലൂടെ പരിഹാരമുണ്ടാകാത്ത പക്ഷമാണ് കോടതിയെ സമീപിക്കേണ്ടത്. ഈ സാഹചര്യത്തിൽ ഹരജി നിലനിൽക്കില്ലെന്ന് കാട്ടിയാണ് തള്ളിയത്.
സിസ്റ്റർ ലൂസി കളപ്പുരക്കലിനെതിരെ പി.സി. ജോര്‍ജ്
കോട്ടയം: സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ രൂക്ഷവിമർശനവുമായി പി.സി. ജോര്‍ജ് എം.എല്‍.എ. ബ്ലാക്ക് മാസിെൻറ ആരാധികയാണ് ലൂസിയെന്ന് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്ന അവർ എന്തുകൊണ്ട് വൈദികരുടെ പേര് പറയുന്നില്ല. ലൂസിയുടെ ആരോപണങ്ങൾക്ക് മെത്രാന്മാരാണ് മറുപടി പറയേണ്ടത്.
ബി.ജെ.പി നേതാക്കള്‍ക്ക് മത്സരിക്കണമെന്നല്ലാതെ ജയിക്കണമെന്നില്ല. രാജ്യം കണ്ട ഏറ്റവും മോശം പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. മോദി സര്‍ക്കാര്‍ റിസര്‍വ് ബാങ്ക് കൊള്ളയടിക്കുകയാണ്. പൂഞ്ഞാറില്‍ തന്നെക്കാള്‍ മികച്ചവന്‍ വന്നാല്‍ രാഷ്ട്രീയം നിര്‍ത്തും. സമ്പത്ത് മാത്രം കണ്ടുവളര്‍ന്ന ജോസ് കെ. മാണിക്ക് രാഷ്ട്രീയപാരമ്പര്യമില്ല. ജീവിതനിലവാരം നോക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറക്കാൻ ശമ്പള പരിഷ്കരണ കമീഷന് ശിപാര്‍ശ നൽകണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്ഷന് 25000 രൂപയായി നിജപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ജനപക്ഷം സംസ്ഥാന നേതൃസംഗമവും കർഷക സെമിനാറും ശനിയാഴ്ച കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെൻററിൽ നടക്കും. സെമിനാർ രാവിലെ 10ന് മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.