കൽപറ്റ: കന്യാസ്ത്രീയെ ലൈംഗീകമായി പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിന് സഭയിൽ നിന്ന് പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി കളപ്പുര. 10 ദിവസത്തിനകം മഠം ഒഴിഞ്ഞു പോകാനാണ് ഉത്തരവിലുള്ളത്. അങ്ങനെ ഇറങ്ങി പോകാൻ സാധിക്കില്ലെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.
മഠത്തിനുള്ളിൽ കഴിയാൻ ബുദ്ധിമുട്ടാണ് എന്നത് സത്യമാണ്. തന്നെ പുറത്താക്കുക ലക്ഷ്യമിട്ടുള്ള മോശം പെരുമാറ്റമാണ് രണ്ടു മാസമായി മഠത്തിൽ നിന്നുണ്ടായതെന്നും സിസ്റ്റർ ലൂസി കളപ്പുര മാധ്യമങ്ങളോട് പറഞ്ഞു.
ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തിൽ പങ്കെടുത്തതിനും സിസ്റ്റർ ലൂസി കളപ്പുരയെ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിൽ നിന്നാണ് പുറത്താക്കിയത്. സഭാ വസ്ത്രം അണിയാതെ സഭാ നിയമങ്ങളിൽ നിന്ന് വ്യതിചലിച്ചുവെന്ന കുറ്റവും സിസ്റ്റർ ലൂസിക്കെതിരെ ചുമത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.