കണ്ണൂർ: യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂരിലെ ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് സി.പി.എമ്മുകാരായ മൂന്നുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പാലയോട് സ്വദേശികളായ മജീദിെൻറ മകൻ പുതിയപുരയിൽ അൻവർ സാദത്ത് (23), എം.വി അലിയുടെ മകൻ തയ്യുള്ളതിൽ പുതിയപുരയിൽ അസ്കർ (26), ചന്ദ്രെൻറ മകൻ അഖിൽ (23) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച പുലർച്ചെ വീരാജ്പേട്ടയിലെ ഒളിത്താവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്.
സി.പി.എം പ്രവർത്തകരായ ആകാശ് തില്ലേങ്കരി, റിജിൻരാജ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എസ്.എഫ്.െഎ ജില്ല സെക്രട്ടറി മുഹമ്മദ് സിറാജിെൻറ സഹോദരനാണ് അൻവർ. അസ്കർ ഡി.വൈ.എഫ്.െഎ ബ്ലോക്ക് കമ്മിറ്റിയംഗമാണ്. പാർട്ടിക്കാരായ കൂടുതൽ പേർ പിടിയിലായതോടെ ഷുഹൈബ് വധത്തിൽ പാർട്ടിക്ക് പങ്കിെല്ലന്ന സി.പി.എം വാദം കൂടുതൽ ദുർബലമായി.
ഷുഹൈബിനെ വെട്ടിക്കൊന്ന കൃത്യത്തിൽ നേരിട്ട് പങ്കുള്ളയാളാണ് അസ്കറെന്ന് ജില്ല പൊലീസ് മേധാവി ശിവവിക്രം പറഞ്ഞു. മറ്റ് രണ്ടുപേർക്ക് ഗൂഢാലോചനയിൽ പങ്കാളിത്തമുണ്ട്. പ്രത്യേക വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ആകെ അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോൾ മൂന്നുപേർക്ക് ഷുഹൈബ് വധവുമായി ബന്ധമുള്ളതായി വ്യക്തമായി. കൃത്യത്തിനുപയോഗിച്ച വാഹനം, ആയുധം എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഒളിത്താവളം ഒരുക്കിയവരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
അതിനിടെ, നേരത്തേ പിടിയിലായി റിമാൻഡിൽ കഴിയുന്ന ആകാശ് തില്ലേങ്കരി, റിജിൻരാജ് എന്നിവരെ ഫെബ്രുവരി 28 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പത്തുദിവസത്തെ കസ്റ്റഡിയാണ് പൊലീസ് മട്ടന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ആവശ്യപ്പെട്ടതെങ്കിലും അഞ്ചു ദിവസമാണ് അനുവദിച്ചത്. അഞ്ചു പ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.
എസ്.പിയുടെയും ഡിവൈ.എസ്.പിയുടെയും നേതൃത്വത്തിലാണ് േചാദ്യം ചെയ്യൽ. ഷുഹൈബ് വധത്തിൽ നേരിട്ട് പെങ്കടുത്തത് അഞ്ചുപേരെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിൽ മൂന്നുപേരെയാണ് പിടികൂടിയത്. ശേഷിക്കുന്ന രണ്ടുപേരെക്കുറിച്ചും അവരുടെ ഒളിത്താവളം സംബന്ധിച്ചും കൃത്യമായ വിവരം ലഭിച്ചെന്നും വൈകാതെ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് അന്വേഷണ സംഘം നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.