തിരുവനന്തപുരം: െഎ.എ.എസ് തലത്തിൽ വീണ്ടും അഴിച്ചുപണി നടത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 11 ഉദ്യോഗസ്ഥർക്കാണ് മാറ്റം. വനം-വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി സത്യജിത് രാജനെ തൊഴിൽ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും.
*തൊഴിലും നൈപുണ്യവും അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിനെ വനം വന്യജീവി വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാക്കും.
* ധനവകുപ്പ് അഡീ. ചീഫ് സെക്രട്ടറി മനോജ് ജോഷിക്ക് നികുതി വകുപ്പിെൻറ (എക്സൈസ് ഒഴികെ) അധിക ചുമതല നല്‍കും.
* നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങിനെ പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കും. കൃഷി (മൃഗസംരക്ഷണം), ക്ഷീരവികസനം, സാംസ്കാരികകാര്യം (മൃഗശാല) എന്നീ അധിക ചുമതലകള്‍ കൂടി ഇദ്ദേഹം വഹിക്കും.
* പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി. കമലവര്‍ധന റാവുവാണ് ഉദ്യോഗസ്ഥ-ഭരണ-പരിഷ്കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി.
*പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ വീണ എന്‍. മാധവൻ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ.
*ശുചിത്വമിഷന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി പരിസ്ഥിതി വകുപ്പ് ഡയറക്ടറുടെ അധിക ചുമതല വഹിക്കും.
*ലീഗല്‍ മെട്രോളജി കണ്ട്രോളര് കെ.ടി. വര്‍ഗീസ് പണിക്കരെ ഉപഭോക്തൃകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കും. ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെ അധിക ചുമതലയും ഇദ്ദേഹം വഹിക്കും.
*മാനന്തവാടി സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷിനെ ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നീ സ്ഥലങ്ങളിലുള്ള സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതലയുള്ള അഡീഷനല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി മാറ്റി നിയമിക്കും.
*ഒറ്റപ്പാലം സബ് കലക്ടര്‍ ജെറോമിക് ജോര്‍ജിനെ സ്പോര്‍ട്സ് ആൻഡ് യൂത്ത് അഫയേഴ്സ് ഡയറക്ടറാക്കി.
* ആര്. രാഹുലിനെ റോഡ്സ് ആൻഡ് ബ്രിഡ്ജസ് െഡവലപ്മെൻറ് കോർപറേഷന് മാനേജിങ് ഡയറക്ടറായി നിയമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.