തിരുവനന്തപുരം: മുൻ ഡി.ജി.പി സെൻകുമാറിെൻറ വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയെ ഉടൻ സസ്പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. രഹസ്യസ്വഭാവമുള്ള ഫയലുകൾ പൊലീസ് ആസ്ഥാനത്തുനിന്ന് എ.ഡി.ജി.പി മോഷ്ടിച്ച് കടത്തിയെന്ന വെളിപ്പെടുത്തൽ കേട്ടുകേൾവിയില്ലാത്തതാണ്. ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച തച്ചങ്കരിക്കെതിരെ കേസെടുക്കാൻ സർക്കാർ തയാറാകണം. സെൻകുമാറിനെ കേസിൽ കക്ഷിയാക്കണം.
പിണറായി വിജയന് തച്ചങ്കരിയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് നേരത്തേതന്നെ തെളിഞ്ഞതാണ്. രാജ്യസുരക്ഷക്കുതന്നെ ഭീഷണിയായി മാറിയ തച്ചങ്കരിയെ ഉടൻ പുറത്താക്കിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികളുമായി ബി.ജെ.പി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.