തൃശൂർ: ഷെഡ്യൂൾ എച്ച് ഗണത്തിലുള്ള മരുന്നുകൾക്ക് വിപണിയിൽ വൻ ഡിമാൻഡ്. മദ്യഷാപ്പു കളടച്ച സാഹചര്യത്തിൽ വേദനസംഹാരികളുൾപ്പെടെയുള്ള ഇത്തരം മരുന്നുകൾ ലഹരിക്ക് പ കരമായി വ്യാപകമായി ഉപയോഗിക്കുന്നതിനാലാണിത്.
നൈട്രസിപാം, ഓലെൻസിപാം, ക്ലോറ ോസിപാം, ലോറോസിപാം അടക്കം മരുന്നുകളാണ് കൂടുതൽ വിൽക്കുന്നത്. മദ്യാസക്തർ ലഹരിക്ക് പകരമായാണ് ഇവ ഉപയോഗിക്കുന്നത്. മാനസികപിരിമുറുക്കം, ഉറക്കമില്ലായ്മ, വിഷാദം തുടങ്ങിയവക്ക് ഡോക്ടർമാർ കുറിച്ചുനൽകുന്ന മരുന്നുകളാണിവ. ഇവ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള സർക്കാർ നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് വിൽപന. കുറിപ്പടിക്കനുസരിച്ച് കർശന നിർേദശം പാലിച്ച് മാത്രമേ ഇവ നൽകാവൂ.
ഒരിക്കൽ വാങ്ങിയ കുറിപ്പടി ഉപയോഗിച്ച് വീണ്ടും വാങ്ങാനാകില്ല. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇതെല്ലാം അട്ടിമറിക്കെപ്പടുകയാണ്. ലഹരി ഉപയോഗിക്കുന്നവർ തയാറാക്കുന്ന കുറിപ്പടികളിൽ വരെ ചിലർ മരുന്ന് നൽകുന്നതായി വ്യാപാരിസംഘടനകൾ തന്നെ പറയുന്നു.
ഇത്തരം മരുന്നുകൾ ഇരട്ടി സുരക്ഷയോടെ സൂക്ഷിക്കണമെന്നാണ് ചട്ടം. രജിസ്റ്ററുൾപ്പെടെ രേഖകൾ കർശനമായി സൂക്ഷിക്കാനും ആരോഗ്യവകുപ്പ് നിർദേശമുണ്ട്. ആൽക്കഹോളടങ്ങിയ കഫ് സിറപ്പുകളടക്കം ഇതര മരുന്നുകൾക്കും ഏറെ ആവശ്യക്കാരാണുള്ളത്. പനി, ചുമ, തൊണ്ടവേദനയടക്കമുള്ള രോഗങ്ങൾക്ക് കുറിപ്പടിയോടെയേ മരുന്ന് നൽകാവൂവെന്ന് കോവിഡ് പശ്ചാത്തലത്തിൽ നൽകിയ നിർദേശവും പാലിക്കെപ്പടുന്നില്ല. എന്നാൽ, പരിശോധന നടപടികളുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇതുവരെ രംഗത്തുവന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.