കൊച്ചി: പ്രമുഖരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുന്നതിെൻറ പേരിൽ ബി.ജെ.പിക്കാരായ ശശി തരൂരിെൻറ ബന്ധുക്കള െ വീണ്ടും ബി.ജെ.പിയിൽ ചേർത്ത് ആളെ കൂട്ടൽ നാടകം. വ്യാഴാഴ്ച കൊച്ചിയിൽ സംഘടിപ്പിച്ച യോഗത്തിൽ ശശി തരൂരിെൻറ മാതൃസഹോദരി ഒറ്റപ്പാലം സ്വദേശിനി ശോഭനക്കും ഭർത്താവ് എം. ശശികുമാറിനുമാണ് സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്ര ീധരൻപിള്ളയുടെ നേതൃത്വത്തിൽ അംഗത്വം നൽകിയത്.
ശ്രീധരന്‍പിള്ള ഷാള്‍ അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരി ക്കുകയും അംഗത്വം നൽകുകയും ചെയ്തു. എന്നാൽ, തങ്ങള്‍ നേരത്തേ തന്നെ ബി.ജെ.പി അനുഭാവികള്‍ ആണെന്നും ഇപ്പോള്‍ അംഗത്വവിതരണ ചടങ്ങ് എന്തിനാണ് നടത്തിയതെന്ന് അറിയില്ലെന്നും ചടങ്ങ് കഴിഞ്ഞ് പുറത്തിറങ്ങിയ ശശികുമാറും ഭാര്യയും പ്രതികരിച്ചു. ഇക്കാര്യത്തിൽ വിശദീകരണം നല്‍കേണ്ടത് സംഘാടകരാണെന്നും പറഞ്ഞു. ഇതോടെ പ്രതിരോധത്തിലായ നേതാക്കള്‍ ഇവരെ മാധ്യമങ്ങളോട് പ്രതികരിക്കുന്നതില്‍നിന്ന് വിലക്കി.
തരൂരിെൻറ ബന്ധുക്കളുടെ പ്രതികരണം സംബന്ധിച്ച് ഒരു ആശയക്കുഴപ്പവും ഇല്ലെന്നും അംഗത്വവിതരണം മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്നും പിന്നീട് നേതാക്കൾ പ്രതികരിച്ചു. ശോഭനയെയും ഭര്‍ത്താവിനെയും പാര്‍ട്ടി നേതൃത്വം തെറ്റിദ്ധരിപ്പിച്ച് ചടങ്ങിന് എത്തിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ടോം വടക്കനു പിന്നാലെ ശശി തരൂരിെൻറ ബന്ധുക്കളെയും ക്യാമ്പിലെത്തിച്ച് കോണ്‍ഗ്രസിനെ ഞെട്ടിക്കാമെന്ന തന്ത്രമാണ് ഇതോടെ പൊളിഞ്ഞത്.
മൂന്ന് കെ.പി.സി.സി എക്‌സി. അംഗങ്ങള്‍കൂടി ബി.ജെ.പിയില്‍ എത്തുമെന്ന് ശ്രീധരന്‍ പിള്ള
കൊച്ചി: ടോം വടക്കനുപിന്നാലെ കേരളത്തില്‍നിന്ന് മൂന്ന് കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ കൂടി ബി.ജെ.പിയില്‍ എത്തുമെന്ന് സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍ പിള്ള. ബി.ജെ.പിക്ക് ആരോടും അയിത്തമില്ല. ആരുവന്നാലും സ്വീകരിക്കും. കോണ്‍ഗ്രസ് തകരുന്ന കപ്പലാണ്. അതിനാല്‍ കൂടുതല്‍പേര്‍ ഇനിയും ബി.ജെ.പിയിലേക്ക് വരും. ബി.ജെ.പിക്ക് ഇത് നേട്ടത്തിെൻറ നിമിഷമാണ്.
പുല്‍വാമ സംഭവത്തില്‍ കോണ്‍ഗ്രസ് ദേശസ്‌നേഹികളുടെ വികാരത്തെ മാനിച്ചില്ല. സര്‍ജിക്കല്‍ സ്‌ട്രൈക് നടത്തിയ സൈന്യത്തെ പ്രശംസിച്ച രാഹുല്‍ ഗാന്ധി പ്രത്യാക്രമണത്തിന് രാഷ്ട്രീയ തീരുമാനം കൈക്കൊണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാഞ്ഞത് ശരിയായില്ല. ബി.ഡി.ജെ.എസുമായി സീറ്റിെൻറ കാര്യത്തില്‍ ധാരണയായിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിക്ക് ഏതുസീറ്റില്‍ വേണമെങ്കിലും മത്സരിക്കാം. ഇതുസംബന്ധിച്ച് ഇന്ന് ഡല്‍ഹിയില്‍ ചേരുന്ന യോഗത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.