മോദിയുടെ ശാസ്ത്രീയബോധമല്ല ഭാവി തലമുറക്ക് വേണ്ടത് -ശശി തരൂർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശാസ്ത്രീയബോധമല്ല രാജ്യത്തെ ഭാവിതലമുറക്ക് വേണ്ടതെന്നും പുരാണകഥകൾകൊണ്ട് ശാസ്ത്രത്തെ ആക്രമിക്കാൻ വരുന്നവരെ ശാസ്ത്രബോധംകൊണ്ട് തിരിച്ചടിക്കണമെന്നും ഡോ. ശശി തരൂർ എം.പി. ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

സാങ്കേതിക കാര്യങ്ങളിൽ സാമാന്യബോധമുള്ള 21ാം നൂറ്റാണ്ടിെൻറ നേതാവായാണ് മോദിയെ വാഴ്ത്തുന്നത്. എന്നാൽ, പല ഘട്ടങ്ങളിലും അദ്ദേഹത്തിെൻറ ശാസ്ത്രീയ അവഗാഹം കേട്ട് രാജ്യം തന്നെ തലയിൽ കൈെവച്ചിരിക്കേണ്ട അവസ്ഥയാണ്. പ്ലാസ്റ്റിക് സർജറി ആദ്യം നടന്നത് ആനയുടെ മുഖമുള്ള ഗണപതിയിലാണെന്നാണ് അദ്ദേഹം പറയുന്നത്.

അന്നത്തെ ആളുകൾ ജനിതകശാസ്ത്രത്തെക്കുറിച്ച് അറിവുള്ളവരായിരുന്നെന്ന് ഇതിഹാസമായ മഹാഭാരതം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി സമർഥിക്കുന്നു. ചെറിയ ആനക്കുട്ടിയുടെ തലപോലും മനുഷ്യെൻറ കഴുത്തിൽ യോജിക്കില്ലെന്ന് ചിന്തിക്കാനുള്ള വിവരംപോലും അദ്ദേഹത്തിനില്ലെന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടത്. അടിസ്ഥാനരഹിതമായ അവകാശവാദങ്ങളുയർത്തി ശാസ്ത്രത്തെ ആക്രമിക്കാൻ പലരും തുനിഞ്ഞിറങ്ങിയിട്ടുണ്ട്. യുവശാസ്ത്രജ്ഞർ ഇത്തരം അവകാശവാദങ്ങളിൽ വീഴരുതെന്നും തരൂർ പറഞ്ഞു.


Tags:    
News Summary - Shashi Tharoor to Narendra Modi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.